Wednesday, 20 January 2021

BEAUTY FROM THE ASHES

Beauty is not always from the above,
Sometimes it raises from the abyss.
Even phoenix can rise from the ashes,
Who ever soluble in mud can rise from the bottom.
Let's rise from the abyss
Shed all your dust and tears to the ground 
And rise from the ashes 
To the peak of beauty
Never give up !
Say good bye to dusk,
Let's wait for new dawn.
Let's catch your dream!!

Sunday, 19 July 2020

അതിജീവനം

💪🏼 *അതിജീവനം* 💪🏼

ഈ ഉലകിൻ അന്ധകാരത്തിൽ
ഞാനേകയായി മാതൃപാത്രത്തിൽ പിറന്നപ്പോഴും 
 ഉലകസ്ഥാപനത്തിൻ മുൻപേ 
അവൻ എന്നെ കണ്ടതിനാൽ ഞാൻ ഇന്നും ജീവിക്കുന്നു
അവന്റെ അത്ഭുത പ്രാകാശത്തിൽ!


പാപത്തിൻ കെണികൾ എന്നെ തറച്ചിട്ടും
അന്തകാരത്തിൻ ചങ്ങലകൾ എൻ കാലുകളെ ബന്ധിച്ചിട്ടും
ഞാൻ ഇന്നും ജീവിക്കുന്നു 
അവന്റെ ക്രൂശിലെ സ്നേഹത്തിൽ!



നഗ്നനേത്ര ദൃഷ്ടിയിൽ പതിയാത്ത മഹാമാരി ഉലകത്തെ വിഴുങ്ങിയപ്പോഴും
ശത്രു തൻ തന്ത്രവുമായി എൻ 
വാതിലിൽ മുട്ടിയപ്പോഴും
ഞാൻ ഇന്നും ജീവിക്കുന്നു
അവന്റെ ചങ്കിലെ ചുടു ചോരയിൽ!



എൻ പാദങ്ങളെ അവൻ തൻ കരങ്ങളാൽ താങ്ങി
പച്ചയായ പുൽപുറങ്ങളിൽ അവൻ എന്നെ കിടത്തി
സ്വച്ഛമാം നദിക്കരയിൻ അരികെ എന്നെ നടത്തി
 മുളളുകളിലെൻ പാദങ്ങൾ വെച്ചപ്പോഴും 
അവൻ എൻ പാദങ്ങൾക്ക് പകരമായി നടന്നു.
ഞാൻ ഇന്നും ജീവിക്കുന്നു എൻ അത്യുന്നതന്റെ സ്നേഹത്തിൻ മറവിൽ!


ലോകത്തിൻ മോഹങ്ങൾ എന്നെ കാർന്നു തിന്നുവാൻ
അലറുന്ന സിംഹംപോൽ ചുറ്റം അലയുന്നു.
ഹേ! ജനമേ നീ ഉണരുക.
എൻ കാന്തൻ വരവിനായി ബുദ്ധിയുള്ളവളെപോൽ നിൻ വിളക്കുകൾ അണയാതെ കാക്കണേ!


ഹേ! ജനമേ വരുക.
എൻ കാന്തൻ മാർവ്വിൽ ചേർന്നിടുവാൻ നേരമായി
ഏഴു വിളക്കിൽ നടുവിൽ ശോഭയോടെ
മാറത്ത് പൊൻ കച്ചയണിഞ്ഞ് വാനിൽ വരുന്നുന്നിതാ എൻ പ്രാണനാഥൻ!

ഹേ !ജനമേ നീ അതിജീവിക്കുക!
പാപത്തിൻ മുളളുകളെ ചവിട്ടിമെതിക്ക,
കാലുകളിരുമ്പാണിയിൽ തറച്ചത് നിൻ പേർക്കല്ലേ???
നിൻ ജീവനായിട്ടല്ലയോ???

❤️❤️❤️❤️❤️❤️❤️❤️

Monday, 13 July 2020

ഒരു ഊമ കത്ത്

ബിൻസി കൊച്ചേ...

എനിക്ക് നിങ്ങളെ ഇഷ്ടമാണ്... കാരണമൊന്നുമില്ല ... വഴിയിൽ തടഞ്ഞു നിർത്തില്ല, പ്രേമലേഖനമെഴുതില്ല, ഒന്നും ചെയ്യില്ല... ഒരു ബന്ധവും സങ്കല്പിക്കാതെ, വെറുതെ, എനിക്ക് നിങ്ങളെ ഇഷ്ടമാണ് !!
ഒരിക്കലും തിരിച്ചു വരില്ലന്നറിഞ്ഞിട്ടും പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിന്റെ കഥ പറഞ്ഞ എം.ടി യുടെ മഞ്ഞിലെ വരികളാണ് ഇതിപ്പോ ആരാ എനിക്ക് ഇങ്ങനൊരു എഴുത്ത് എഴുതാൻ എന്നല്ലെ കൊച്ച് ആലോയിക്കുന്നേ 😁 നമ്മളെവിടാ കണ്ടേന്ന് ഓർക്കുന്നുണ്ടോ ? ഒഴിവാക്കി വിട്ട ചെക്കന്മാരെയൊക്ക ഓർമ്മയുണ്ടോ ?, ഇനി ആ കൂട്ടത്തിൽ ആരേലും ആണോ ? അലോയിച്ച് വട്ടാക്കെണ്ടാ ഹേയ് നമുക്ക് ഏതേലും വട്ടത്തിൽ കൂട്ടിമുട്ടാം ബൂമിയൊരു ചെറിയ വട്ടമാണല്ലോ ❤️

പൊറന്നാൾ ഒക്കെ എങ്ങനെ ഇണ്ടാരുന്നു ഇന്നെത്രാ പേരെ സന്തോഷിപ്പിച്ചു ♥
വരപ്പിൻ്റെം പാട്ടിൻ്റെ അസ്കിതയുണ്ടെന്നൊരു കരക്കമ്പി കേൾക്കുന്നുണ്ടല്ലോ ഉളളതാണോ ? ചില്ലറ എഴുത്തും വശമുണ്ടല്ലേ കൊളളാം നന്നായിരിക്കട്ടെ 😘

ഹയ് മിസ്റ്റര്‍ ദേ ദിവളുടെ സ്റ്റാറ്റസിൻ്റെ അറ്റത്ത് കണ്ടതാണ് ഇങ്ങളെ എന്നാ പിന്നെ ഒരു എഴുത്ത് സെറ്റാക്കാന്ന് ദേ മുന്നിൽ മഞ്ഞിരിക്കുന്നു ചെറിയൊരു കയ്യബദ്ധം ആരോടും പറയണ്ടാ കേട്ടാ .!

പിറന്നാള്‍ ആശംസകള്‍ മുത്തുമണി ❤️ ഒത്തിരി സ്നേഹത്തോടെ 
ഒരു അഭ്യൂദയകാംഷി 
ഒപ്പ്

Nb: കൊറോണാ ആ വഴി വന്നാൽ ഞാൻ തിരക്കീന്ന് പറ 😬


(ജൂലൈ 12, 2020 യിൽ എന്റെ പ്രിയ സുഹൃത്ത് എലിസബത്ത് ജോസഫ്   എനിക്ക് ജൻമദിനാശംസകൾ ഒരു ഊമ കത്തായി  സമർപ്പിച്ചപ്പോൾ...)

Monday, 6 July 2020

എനിക്ക് ഒരു രഹസ്യം പറയുവാനുണ്ട്...


 വ്യത്യസ്തമായ അനുഭങ്ങളുടെയും സ്വകാര്യങ്ങളുടെയും കള്ളത്തരങ്ങളുടെയും കലവറയാണ് മനുഷ്യന്റെ മനസ്സ് . തുടർച്ചയായ ഇരമ്പി അലയടിക്കുന്ന കടൽ പോലെയാണ്. അത് വറ്റാത്ത കടൽ പോലെ ആഴവും വിസ്തീർണ്ണവുമുള്ളതാകുന്നു. സ്വന്തം മനസ്സിൽ മാത്രം ഇരുളറയിൽ മറപിടിച്ച് മൂടിക്കിടക്കുന്ന ആ രഹസ്യങ്ങളെയും ആ വിങ്ങുന്ന നൊമ്പരങ്ങളെയും അണപൊട്ടിയ വെള്ളക്കെട്ടു പോലെ പലപ്പോഴും പലരോടും തുറന്ന് പറയുവാൻ ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ ചിലരുടെ നൊമ്പരങ്ങൾ ഇന്നും താൻ വിശ്വസിക്കുന്നവരുടെ ഹൃദയത്തിൽ നിങ്ങളുടെ വിശ്വാസമെന്ന പോലെ അത് സുരക്ഷിതമെന്ന് കരുതാം. ദിശയില്ലാത്ത കാറ്റു പോലെ ഇന്നും നീറുന്ന നൊമ്പരവുമായി ആരോടും പങ്കുവെക്കുവാൻ കഴിയാതെ നിരാശപ്പെടുന്ന അനേകർ ഉണ്ട്. അവരോട് എനിക്ക് ഒരു രഹസ്യം പറയാൻ ഉണ്ട്. ഈ ലോകത്തിലെ സകല ജീവജാലങ്ങളും ചരാചരങ്ങളും അതിന്റെ സൃഷ്ടിയുടെ പൂർണ്ണതയിൽ ഈ ഭൂമിയിൽ ജീവിക്കുമ്പോൾ എന്തിനാ നീ മാത്രം പൂർണ്ണതയില്ലാതെ ജീവിക്കുന്നത്. യജമാനൻ ദാസനോട് എന്നപോലെ രാജാവ് തന്റെ പ്രജകളോടെന്നപോലെ നിന്നോട് സ്നേഹവും വിശ്വസ്തയും പുലർത്തുന്ന ഒരുവൻ ഈ ഭൂമിയിലിൽ വസിക്കുന്നുണ്ട്. നിന്നെ ഭൂമിയിലേയ്ക്ക് ക്ഷണിച്ചവൻ..നിന്റെ ക്ഷണിതാവ്... നിന്റെ ഹൃദയത്തിലെ വികാരങ്ങളെയും വിചാരങ്ങളെയും വിവേചിച്ച് അറിയുന്നവൻ... അവൻ ആൽഫയും ഒമേഗയുമാണ്. നിനക്ക് ആരോടും പറയാൻ കഴിയാതെ ഹൃദയത്തിൽ കനൽ പോലെ നീറുന്ന... നിന്നെ നീറ്റുന്ന രഹസ്യമുണ്ടോ..?  എങ്കിൽ നീ നിന്റെ അറയിൽ കയറി വാതിൽ അടച്ച് ...നിന്റെ കണ്ണുകളെ മെല്ലെ അടച്ച്... നിന്റെ നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ കഴിയാത്ത രഹസ്യത്തിലുള്ളവനോട് നിന്റെ ഹൃദയത്തെ  തുറക്കുക... നിന്റെ  നൊമ്പരങ്ങൾ അവന്റെ ഹൃദയത്തിലേയ്ക്ക് പകരുക... കരഞ്ഞു തളരുമ്പോൾ ആ മാറിലേയ്ക്ക് ചായുക... അവൻ നിന്റെ കണ്ണുനീരിനെ തുടക്കും. അതെ... അവിടെ നിന്റെ സകല നൊമ്പരങ്ങളും വേദനകൾക്കും അറുതി വരും.. അവിടെ നിന്റെ രക്ഷ വെളിപ്പെടും... അപ്പാ... പിതാവേ... എന്ന് വിളിച്ച് നിന്റെ നഗ്നരഹസ്യങ്ങളെയും നൊമ്പരങ്ങളെയും പകരുവാൻ കഴിയുന്ന...ഈ ഭൂമിയിലും സ്വർഗ്ഗത്തിലും വസിക്കുന്ന സർവ്വ ശക്തനായ ദൈവം!!!

Wednesday, 17 June 2020

👉DO YOU HAVE A TEAR BOTTLE❓


Hey Man...Your days are finite
Your days are  full of miseries, joy, sorrows, hope and so on...
It's like  a ship in the sea ,
 sometimes, it can't be controlled by captain's hands.
 And sometimes it gets controlled by the waves itself.

 Do you have wine bottle?
And no one pours new wine into old wineskins.
 For it would burst out of the pressure, 
spilling the wine and ruining the skins.
 New wine is stored in new wineskins 
so that both are preserved.

Do you have a tear bottle? 
Is it precious for you?
No man wishes to collect tears in his Muddy Body itself.
For it dissolves speedily when it is wet.


Can you collect those tears in a bottle?
Man can  only weep 
Your tears might damp your attire 
Those drops may soften  the hearts of the people who can't find a curative.
But, it just takes the wink of an eye's time for Him to change your unending tears to ceaseless joys.

Yes!!! He can collect all your tears in His bottle.
He will lift you from the abyss of despair to show you the rays of happiness 
Leave your clay to that Potter's hand, 
He can  work with His hands.
He will mould you  and 
He can transform a slum into a palace with your clay.

Can you drop tears for God? 
can you drop  tears in your  secret room?
If yes!!!
Let's pray to fill that Bottle in His hands!



*Please mention ur name if u have comment.

Wednesday, 27 May 2020

HAPPY BIRTHDAY AMMA..

When she gets older,
Our memories get old,
but our love become new.

One only broods me from all pangs,
Take me way from the world of evil,
Am the heroine, in the world ,
from her womb..
But  am powerless, without her.
Arise me to the world of knowledge,
like phenoix.

Once I can't breath without her,
Can full my appetite with her, sleep with the warmth of her blood.
 But,still beating of her heart,
Her eyes are blinking ,
Her  folded skin are sweating,
Her legs are walking around my surroundings, only for me.

She was smiling when I saw her ....but i was crying,
cruel hand of nurses separate me from womb.
But it was the mercy of God.

O'mom,am with u for ever....till my last breath....

Will count your heart ,how long i can breath for me.

O 'Almighty, u r clever...who choose me her as my mother..blessed me forever..

Happy birthday Mom...Queen  of my world...I love u ammma.....

ഒരു നല്ല വിരുന്നുക്കാരൻ ആകാമോ?


എന്റെ പ്രിയന്...

എൻ പ്രിയന്,

നിനക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു. നഗ്നനേത്രങ്ങൾ കൊണ്ട് കാൺമാൻ കഴിയാത്ത കോവിഡ്-19 എന്ന മഹാവില്ല നെ ഭയന്ന് നാല് ചുവരുകളിക്കുളളിൽ ഒതുങ്ങി നിന്റെ സ്വപ്നങ്ങളിലായത്  കൊണ്ടാവണം  എന്നെ മറന്നത്. നിന്നോട് സ്നേഹ സംഭാഷണം നടത്തിയ നാൾമറന്നു. എന്റെ സ്വപ്നത്തിന് അനേകം നിറം പകർന്നതിൽ ഒരാൾ നീയാണ്. അനേക നിറം കലർന്ന ആ  സ്വപ്നം ഒരുനാൾ ചിത്രശലഭമായി വാനിൽ ഉയരുമെന്ന് ഞാൻ കൊതിച്ചു. ആ സ്വപ്നസാഫല്യത്തിനായി ഞാൻ ഇന്നും എന്നും കാത്തിരിക്കും. അതിനു മുമ്പേ ആ സ്വപ്നം നീയുമായി പങ്കുവെയ്ക്കാനും എനിക്ക്  ആഗ്രഹമുണ്ട്. നിന്റെ ഓർമ്മയിൽ പോലും ഞാൻ ശേഷിക്കുന്നതായി എനിക്ക് തോന്നുന്നില്ല. ജനനവും മരണവും യഥാർത്ഥമായി കരുതി ജീവിതത്തെ തന്റെതായ ലോകഇഷ്ടങ്ങളും സ്വാർത്ഥമോഹങ്ങൾ കൊണ്ടും നിറമേകി ജീവിക്കുവാനല്ല ഞാൻ ആഗ്രഹിക്കുന്നത്. എനിക്ക് നിന്നെക്കുറിച്ച് വലിയ പദ്ധതിയുണ്ട്. അത് ഈർപ്പത്തിൽ നിലപതിക്കുന്ന ചെതൽപ്പുറ്റ് പോലെയല്ല . പണ്ടൊരുന്നാൾ നിന്റെ പൂർവ്വ പിതാവിന്റെ മൺകൂടാരത്തിൽ എന്റെ ശ്വാസം ഊതി ജീവനെ കൊടുത്തു.  അവൻ ആഗ്രഹിക്കുന്നതിനും നിനക്കുന്നതിലും അപ്പുറമായി  എനിക്കുള്ളതൊക്കെ ദാനം ചെയ്തു. എന്നാൽ അവനോ എന്നെ നിമിഷങ്ങൾക്കുള്ളിൽ മറന്നു കളഞ്ഞു. ആ പാരമ്പര്യത്തിൽ ഉൾപ്പെടുന്ന നിന്നെപ്പോലുള്ള അനേകർ എന്നെ വിട്ട് ഓടി പോയി. നിത്യമായ ഇരുളിന്റെ അന്തകാരത്തിലേയ്ക്ക് അവർ ഓടി മാഞ്ഞു . നിന്നോടുള്ള സ്നേഹത്തിൽ കുതിർന്ന കണ്ണുനീരും എന്റെ ഹൃദയത്തിലെ നിലവിളിയും ആരും കണ്ടില്ല. ഒടുവിൽ ഞാൻ എന്റെ ഏകജാതനായ ഓമന കുമാരനെ  നിങ്ങൾക്ക് യാഗമായി തന്നു. ആ നിത്യയാഗത്തിലൂടെ എന്റെ ആത്മാവിനെ നിന്നിൽ പകർന്നു. നിന്റെ ഓരോ ശ്വാസത്തിലും ജീവന്റെ തുടിപ്പിലും ഞാനുണ്ട്. അങ്ങനെ ഞാൻ നിങ്ങൾക്ക് ഒരു നിത്യമായ ഒരു വാസസ്ഥലം ഒരുക്കി. എന്റെ ആത്മാവിലൂടെ നീ എന്നോട് സ്നേഹത്തിൻ ആഴിയിൽ കടക്കും എന്ന് ഞാൻ കരുതി. എന്നാലോ നീ പലപ്പോഴും എന്നെ മറന്നു കളയുന്നു. നിന്റെ ആയുസ്സു പുല്ലുപോലെയാകുന്നു. വയലിലെ പൂപോലെ നീ പൂക്കുന്നു. കാറ്റു അതിന്മേൽ അടിക്കുമ്പോൾ അതു ഇല്ലാതെപോകുന്നു. അതിന്റെ സ്ഥലം പിന്നെ അതിനെ അറികയുമില്ല. നീ ഇന്ന് മരിച്ചാൽ നിന്നെ ഓർക്കുന്നവരും അല്പകാലത്തേയ്ക്ക് മാത്രം. നിന്റെ അകൃത്യമൊക്കെയും ഞാൻ മറന്നിരിക്കുന്നു. നിന്റെ ഇന്നലെകളെ ഞാൻ ഓർക്കുന്നില്ല. നാളെകളെ എനിക്കായി തരുക. എനിക്ക് നിന്നെ ആവിശ്യമുണ്ട്. എന്റെ ഹൃദയത്തിലെ രഹസ്യങ്ങളെ ഈ ലോകത്തോട് പ്രകാശിപ്പിച്ചു കൊടുക്കുവാൻ ഒരുവനെ എനിക്ക് ആവശ്യമുണ്ട്. എന്റെ പുത്രൻ നിത്യമായി മരിച്ചു എന്ന് അനേകർ വിധിക്കുമ്പോഴും വിശ്വസിക്കുന്നവരെ കൂട്ടി ചേർക്കുവാൻ അവൻ വിശ്വസിക്കുന്നവരുടെ ചാരെ വരും. എന്റെ ഉപകാരങ്ങൾ ഒന്നും മറക്കാതെ നീ തിരികെ വരും  എന്ന പ്രതീക്ഷയോടെ,  


നിന്റെ സ്വർഗ്ഗത്തിലെ പിതാവ്.

Saturday, 23 March 2019

അങ്കിൾ...

സൂര്യാസ്തമയത്തിൻ്റെ ചെറുചൂടിൽ പട്ടണത്തിൻ്റെ ഞെരുക്കത്തിൻ്റെ നടുവിൽ ആയാസപ്പെട്ടു നിൽക്കുന്ന  ഒരു ചെറു ചായക്കട. പ്രായം കൊണ്ടു അനുഭവസ്ഥനായ ആ ചായക്കടക്കാരന് പറയാൻ ആയിരം കഥകൾ കാണും. ജീവിതപാഠത്തിന് അപ്പുറം ദൈനദിന കാഴ്ച്ചകൾ കണ്ടു മടുത്ത ഉറച്ച മനസ്സിന് ഉടമയായായിരുന്നു അയാൾ. ഉച്ച വിശപ്പിനെ
അടക്കുവാൻ ഞാനും എൻ്റെ പ്രിയ സുഹൃത്തും ആ കടയിൽ കയറി.
"ചേട്ടാ... ഒരു പഴംപൊരി..."
വിശപ്പിൻ്റെ ആഘാതത്തിൽ ശബ്ദവും ഉയർന്നു. ചായയും പഴംപൊരിയും കഴിക്കുമ്പോഴാണ് പെട്ടെന്ന് ഞങ്ങളുടെ കണ്ണുകളളിൽ ആ കാഴ്ച്ച ഉടക്കിയത്. പരിഷ്കാരത്തിൻ്റെ മുൾമുനയിൽ ജീവിക്കുന്ന ചെറുപ്പക്കാരൻ. നീല ജീൻസും വെള്ള ഷർട്ടും  പോരാത്തതിന് ഒരു കൂളിങ് ഗ്ലാസ്സും വെച്ചിട്ടുണ്ട്. ഇരു കൈകളും നീല കോട്ടൻ്റെ വശങ്ങളിൽ പിടിച്ചിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ ഏതോ അധികാര കസേരയുടെ ഉടമയേപോലെയുണ്ട്. അഹങ്കാരത്തിന് ഒട്ടും കുറവുള്ളതായി ആർക്കും തോന്നുകയില്ല. പെൺകുട്ടികളുടെ തലയിലെ "ബോ" ആകൃതിയിൽ എടുപ്പോടെ ഇരിക്കുന്ന വെള്ള ഇയർഫോൺ ചെക്കൻ്റെ തലയുടെ ആകൃതിയെ തന്നെ മാറ്റി കളഞ്ഞു. ഓടി വന്ന അയാൾ ചായ കടക്കാരനോട്...
"അങ്കീൾ...?"
"അങ്കിള്ളിന് സുഖമാണോ?"

കുടിച്ച് കൊണ്ടിരുന്ന ചായ അയാളുടെ വിളിയുടെ ആഘാതത്തിൽ തെറിച്ച് പോയി..
അയാൾ തുടർന്ന്...
"അങ്കിൾ.... മറ്റെ അങ്കിളിനെ കണ്ടോ?"

വളരെ ബുദ്ധിമുട്ടോടെയാണ് ചായക്കടക്കാരൻ മറുപടി പറഞ്ഞത് എന്ന് എനിക്ക് നല്ലതുപോലെ മനസ്സിലായി. ഞങ്ങൾ ഇരുവരും ചിരിയടക്കുവാൻ കഴിയാതെയായി. പെട്ടെന്ന് അയാൾ ചിന്നക്കടയുടെ ഇടവഴിയിലേയ്ക്ക് മറഞ്ഞു.
ഞങ്ങളുടെ ചിരി കണ്ടപ്പോൾ ചായക്കടക്കാരൻ സംശായാസ്പദമായി ചോദിച്ചു.

"അറിയിമോ.. മോളേ.. അവനെ..?"
ഇനിയും സ്വന്തം മോൻ ആണെങ്കിലോ.. ഞങ്ങൾ ഒന്ന് ഞെട്ടി.
അയാൾ തുടർന്നു...
മോളെ .. അല്പം "ക്രാക്ക്" ഉണ്ട്.

"എന്താ ചേട്ടാ ..? "ഞാൻ കാര്യം തിരക്കി.

"മോളെ ഉള്ളത് ഞാൻ പറയാം... അവന് ക്രാക്കാണ്. കഴിഞ്ഞ ആഴ്ച്ച റോഡിൻ്റെ മറുവശത്ത് വെച്ച് അയാൾ വെറെ ഒരു മധ്യവയസ്ക്കനുമായി കുറച്ച് സംസാരമുണ്ടായി. അത് ഞാൻ കണ്ടു എന്ന് അവന് മനസ്സിലായി. സത്യത്തിൽ മറ്റവനും എന്തോ ഇത്തിരി "ക്രാക്ക്" ഉണ്ട്. അന്ന് മുതൽ ആഴ്ച്ചയിൽ ഒരു തവണയെങ്കിലും ഇവൻ ഇതുവഴി പോകും. കടയിൽ കയറിയിട്ട്
" എക്സ് ക്യൂസ് മീ ...അങ്കിൾ.... അങ്കിൾ മറ്റെ അങ്കിളിനെ കണ്ടോ? എന്ന് ചോദിക്കും..
ഞങ്ങൾ പൊട്ടി ച്ചിരിച്ചു.

"മോളേ...ഇപ്പോൾ ഇത് അവനും ശീലമായി.. എനിക്കും ശീലമായി.."

കാലത്തിൻ്റെ മാറ്റത്തിന് ഒപ്പും വേഷം മാറേണ്ടി വന്ന ചായക്കാരന് പറയുവാൻ ഇനിയും ആയിരം കഥകൾ ആ നാവുകളിൽ വിതുമ്പുന്നുണ്ടായിരുന്നു. "ഇവിടെയിരുന്നാൽ എന്തോക്കെ " ടൈപ്പ്" ആളുകളെ കാണാം." അയാളുടെ മറുപടിയിൽ എല്ലാ അനുഭവങ്ങളും ധ്വനിക്കുന്നുണ്ടായിരുന്നു.

Sunday, 13 January 2019

നീയൊരു റോബോട്ടാണ്!!!

നീണ്ട വർഷങ്ങൾക്ക് ശേഷം , കഷ്ടപ്പാടുകൾക്കും പരിശ്രമങ്ങൾക്കുമൊടുവിൽ ഒരു ശാസ്ത്രജ്ഞൻ റോബോട്ടുണ്ടാക്കി.ആദ്യമായി അതിൻ്റെ കരങ്ങൾ മുകളിലേയ്ക്ക് ചലിച്ചപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞാഴുകി. താൻ വിചാരിച്ചതിനുമപ്പുറം അത് പ്രവർത്തിച്ച് തുടങ്ങിയപ്പോൾ അയാളുടെ സ്വപ്നങ്ങളും പിച്ചവെച്ച് തുടങ്ങി.സ്വന്തമായി ജീവൻ വെച്ച റോബോട്ടിന് തനിഷ്ടം പ്രവർത്തിച്ചൂടേ എന്ന തോന്നലുണ്ടായി. ഇത്രയും കാലം തന്നെയൊരു അടിമയായി പ്രവർത്തിപ്പിച്ചതിൽ അയാളോട് കോപം തോന്നിയ റോബോട്ട് അയാളുടെ കഴുത്തിൽ പിടിച്ച് ഞെരിച്ചു ... അയാളുടെ സ്വപ്നങ്ങൾക്ക് ഒപ്പും ജീവനും പിടഞ്ഞ് മരിച്ചു.

ദൈവത്തിൻ്റെ കൈവിരുതാൽ പണി കഴിപ്പിച്ച ഒരു കലയാണ് മനുഷ്യൻ. ... ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു(ഉല്പത്തി 1:27). ഇവിടെ ആ ശാസ്ത്രജ്ഞൻ സന്തോഷിച്ചതു പോലെ നമ്മുടെ സൃഷ്ടാവായ ദൈവം നമ്മുടെ യോരോ നല്ല പ്രവൃത്തികളിലും സന്തോഷിക്കുന്നു. എന്നാൽ സൃഷ്ടിയുടെ അർത്ഥശൂന്യമായ  പ്രവൃത്തിയിൽ ദൈവം വേദനിക്കുന്നുണ്ട്. ഓരോ നിമിഷവും നഗ്നനായി ഭൂമിയിൽ  ദമ്പതികൾക്ക് ജനിച്ച് വീഴുന്ന പൈതങ്ങൾ ദൈവത്തിൻ്റെ ദാനമാണ്.. സൃഷ്ടാവിൻ്റെ പവിത്രമായ സൃഷ്ടിയാണ്.. എത്ര തല്ലിയാലും വഴക്ക് പറഞ്ഞാലും പിതാവിനെ ഉപേക്ഷിച്ച് ഒരു കുഞ്ഞുങ്ങളും പോകുന്നില്ല.." അച്ഛാ...അച്ഛാ..." എന്ന്  കരഞ്ഞ് വിളിച്ച്  ആ മാറിൽ തന്നെ കിടന്നുറങ്ങും.. അതാണ് സ്നേഹനിധിയായ പിതാവ്...  ദൈവം തന്റെ വിശുദ്ധനിവാസത്തിൽ അനാഥന്മാർക്കു പിതാവും വിധവമാർക്കു ന്യായപാലകനും ആകുന്നു.(സങ്കീർത്തനങ്ങൾ 68:5).  നമ്മുടെ പിതാവും സൃഷ്ടവുമായ ഏക ദൈവം നമ്മുടെ തിരിച്ച് വരവിനായി കാത്തിരിക്കുന്നു. ഭൂമിയിൽ വസിക്കുന്ന മനുഷ്യൻ തെറ്റു ചെയ്യുക സ്വഭാവികം. എന്നാൽ സ്വന്തം തെറ്റുകളെ തിരിച്ചറിഞ്ഞ് പാപമോചനത്തിനായി ആ പിതാവിൻ്റെ അടുക്കലേയ്ക്ക് ചെല്ലുവാൻ പിതാവ് ഒരുപാട് ആഗ്രഹിക്കുന്നു. കാരണം നിങ്ങൾ പാപിയായിരിക്കെ തന്നെ ജാതി മത വർണ്ണവിവേചനമില്ലാതെ ഏക ദൈവം നിന്നെ സ്നേഹിക്കുന്നു. ഒരുപിതാവില്ലാത്തവർക്ക് പിതാവായി കാരുണ്യവാനായ സൃഷ്ടാവായ നമ്മുടെ ദൈവം എപ്പോഴും കൂടെയുണ്ട്.

“നിങ്ങളിൽ ഒരു ആൾക്കു നൂറു ആടുണ്ടു എന്നിരിക്കട്ടെ. അതിൽ ഒന്നു കാണാതെ പോയാൽ അവൻ  തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയിൽ വിട്ടേച്ചു, ആ കാണാതെപോയതിനെ കണ്ടെത്തുംവരെ നോക്കി നടക്കാതിരിക്കുമോ?
കണ്ടു കിട്ടിയാൽ സന്തോഷിച്ചു ചുമലിൽ എടുത്തു വീട്ടിൽ വന്നു സ്നേഹിതന്മാരെയും അയൽക്കാരെയും വിളിച്ചുകൂട്ടി:
കാണാതെ പോയ എന്റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ടു എന്നോടുകൂടെ സന്തോഷിപ്പിൻ എന്നു അവരോടു പറയും.
(ലൂക്കോസ് 15:1-6) അതെ... നഷ്ടപ്പെട്ടതിനെയോർത്ത് വിലപിക്കുന്ന ദൈവമാണ് നമ്മുടേത്... യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല(സങ്കീർത്തനങ്ങൾ 23:1).
നല്ല ഇടയൻ തൻ്റെ ആടുൾക്ക് സ്വന്തം ജീവനെ കൊടുക്കുന്നു.  പ്രിയ സുഹൃത്തെ.. ജീവിതം ഒന്നല്ലേയുള്ളൂ .. ഒരു ശ്വാസം നിലച്ച് പോയാൽ മണ്ണോട് മണ്ണ് ചേരാൻ മാത്രം കഴിയുന്ന ജീവനറ്റ മാംസമാത്രമല്ലേ നമ്മുക്ക് ഈ ഭൂമിയിൽ സ്വന്തമായിട്ടുള്ളൂ.. അല്പം നേരം മാത്രം നിലനിൽക്കുന്ന സ്വന്തം ശരീരത്തിൻ്റെ ലഹരിയ്ക്ക് വേണ്ടി മദ്യം ഗ്ലാസ്സിൽ ഒഴിക്കുമ്പോഴും നാഡീ നരമ്പുകളിലൂടെ സിറഞ്ച് ഉപയോഗിച്ച് മയക്ക് മരുന്ന്  കുത്തി കയറ്റുമ്പോഴും മനുഷ്യൻ ഒന്നും ഓർക്കാറില്ല.  ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാൽ എണ്പതു സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അതു വേഗം തീരുകയും ഞങ്ങൾ പറന്നുപോകയും ചെയ്യുന്നു.(സങ്കീർത്തനങ്ങൾ 90:10). മരണത്തിലേയ്ക്കുള്ള പാസ്പോർട്ട് എടുക്കാൻ ക്യൂവിൽ നിൽക്കുന്ന മനുഷ്യൻ!!!

Thursday, 25 October 2018

Life...

Came to this room as a nude man
Goes to the eternal world with a used soul
That fresh body turned to dust
Can you say what life is?

Came to the darkness with cries
But she laughs for me
When I am going, dear ones may cry
But what can I do?
Can you just say what life is?

Somebody would say it's an intermission
Between the temporal and the eternal
Then can you say
What is temporal and what is eternal?

It's a miracle to be a single entity
Which ends, when breath stops
Cities are like swarm of bees
Comes and goes
Runs and walks
All are Absurd
Waiting for somebody

രാജസ്നേഹി

"മാവേലി നാടുവാണിടും കാലം മനുഷ്യരെല്ലാരും ഒന്നു പോലെ" ആയിരുന്നതിന് മുമ്പ് തന്നെ ഹിന്ദുവും മുസ്ലീം ക്രിസ്ത്യാനിയും ഒന്നിച്ച് വാഴുന്ന ആർശഭാരത സംസ്ക്കാരത്തിൻ്റെയും ഹൈന്ദവ പുരാണത്തിൻ്റെയും നെടുംതൂണായി  നാം ഓരോ മനുഷ്യനും നിലകൊള്ളുന്നു. 1947-ൽ  ബന്ധനങ്ങളുടെ കെണികളെ പൊട്ടിച്ചെറിഞ്ഞ് മനുഷ്യൻ സ്വാതന്ത്ര്യത്തിൻ്റെയും ഭക്തിയുടെയും സ്നേഹത്തിൻ്റയും ആദ്യ പതാക മണ്ണിൽ പതിപ്പിച്ചു. വെള്ളക്കാരിൽ നിന്ന് ഓടിയൊള്ളിച്ചത് ഇന്ന് അഭിമാനമോ? അതോ മാനക്കേടോ? ജീവിക്കുന്നെങ്കിൽ ഈ മണ്ണിൽ തന്നെ... സ്വന്തം  രക്തം ബലിക്കൊടുത്ത വീരൻമാരും നമ്മുക്ക് സ്വന്തമാണ്. ജീവിതം ഒന്നേയുള്ളൂ എന്ന് തിരിച്ചറിയാത്ത  മണ്ടൻമാരല്ല. അന്ത്യ ചുബനം ഭാരത മണ്ണിൽ അഭിമാനത്തോടെ സമർപ്പിച്ച ധീരൻമാരായിരുന്നു അവർ.
"ഇന്ത്യ എൻ്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എൻ്റെ സഹോദരി സഹോരൻമാരിണ്.
ഞാൻ " എൻ്റെ" രാജ്യത്തെ സ്നേഹിക്കുന്നു..." ആരാണ് ഈ "ഞാൻ" ?
ആരാണ് ഈ"സഹോദരിസഹോരൻമാർ"? പീഡനത്തിന് ഇരയായ പെണ്ണിൻ്റെ ശരീരത്തിൽ നോക്കി ഇവൾ എൻ്റെ സഹോദരിയായിരുന്നു എന്ന് പറയുന്നതോ?
സ്വന്തം സഹോദരനെ സഹോരനായി കാണാൻ കഴിയാവനോ?
ജനിച്ച മണ്ണിനെ  ഇന്ന് മാറോട് ചേർക്കാൻ കഴിയാത്ത ഓരോരുത്തരും ഇത് അന്നൊരുന്നാൾ പളളിക്കുട പടികളിൽ നിശ്ചലമായി നിന്നിട്ടുണ്ട്.
ചൂരൽ വടിക്കൊണ്ട് തല്ലി പഴിപ്പിച്ച് നിങ്ങളെ ഓരോരുത്തരേയും  ഉപബോധതലത്തിലേയ്ക്ക്  തളളി കയറ്റിയ വരികളാണിവ.
അതിവേഗത്തിൽ വന്ന ബുള്ളറ്റ് ആ പച്ച മാംസത്തിൽ തുളച്ച് കയറിയപ്പോൾ മഹാത്മാവിൻ്റെ ശരീരത്തെക്കാൾ വേദനിച്ചത് അദ്ദേഹത്തിൻ്റെ മനസ്സിനായിരുന്നു. എന്നിട്ടും സ്വന്തം രാജ്യത്തെ വിറ്റ് , ആ മുഖങ്ങൾ പതിഞ്ഞ നോട്ട് കെട്ടുകൾ കൊണ്ട്   ഒരുവൻ്റെ  പോക്കറ്റിലേയ്ക്ക് തിരികി കയറ്റുമ്പോൾ ഒരു ഉള്ളിപ്പും തോന്നുന്നിട്ടില്ലേ…
മതത്തിൻ്റയും രാഷ്ട്രീയത്തിൻ്റെയും നിറമില്ലാത്ത ചിന്തകളുടെ പേരിലും വിറ്റ പണം കീശ നിറക്കുന്നു. എവിടെ ഈ "രാജ്യസനേഹം?" എന്താണ് ഈ"രാജ്യസനേഹം?"
ഇന്ന് "രാജസ്നേഹമാണ്".
സ്വന്തം സാമ്രാജ്യത്തോടും അർഥശൂന്യമായ ചിന്താശേഷികളോടും സ്വാർത്ഥലാഭത്തോടുമുള്ള സ്നേഹം. രാജ്യസ്നേഹമെന്നെ മുദ്ര മേൽ ആ സാമ്രാജ്യത്തെ പണി കഴിപ്പിക്കാൻ വെമ്പുന്ന മനുഷ്യൻ.

Wednesday, 17 October 2018

Beauty of mystery

Clouds kiss each other
Birds bid fairwell
Leaves closes their eyes
Mouring  on their separation
Eyes of heaven shed their tears
Reaches my heart
As a patting.
Take me away from land
To the world of glory
There is a mysterious beauty behind this...

Monday, 8 October 2018

കൃഷ്ണൻ അറിയാത്ത രാധ

കമ്പോള പാദയിലൂടെ തിരക്കിട്ട് എങ്ങോട്ടെന്നില്ലാതെ പായുന്ന വാഹങ്ങനങ്ങൾ... സന്ധ്യമയങ്ങും മുമ്പേ വീട്ടിലേയ്ക്ക് മടങ്ങാൻ ധൃതിക്കൂട്ടുന്നവരുടെ കൂട്ടത്തിൽ ഞാനും സ്റ്റോപ്പിൽ കാത്തുനിൽക്കുകയായിരുന്നു. ചിന്താമണ്ഡലത്തിലൂടെ പലതും കടന്ന് പോകവെ... പെട്ടെന്ന് ഒരു കാഴ്ച്ച എൻ്റെ ദൃഷ്ടിയിൽ ഉടക്കി. മലയാളിത്ത്വം തുളമ്പാത്ത ഒരു അപരിചത്വം തിളക്കുന്ന ഒരു മുഖം. കുറത്ത മുഖത്തിൽ അതിശ്രദ്ധയോടെ  കൺമഷി എഴുതിയ തവിട്ട് നിറമുള്ള  കണ്ണുകൾ എന്നെയൊന്ന് നോക്കി പുഞ്ചിരിച്ചു.  വലിയ ചുവന്ന ഒരു പൊട്ട്...നീണ്ട കാർത്തൂവൽ പോലെയുള്ള മുടി ... അരയ്ക്ക് താഴെ വരെ  അച്ചടക്കത്തോടെ എണ്ണയിൽ മെഴുകി പിന്നി കിടക്കുന്ന മുടിയിൽ ഒരു തുളസി തണ്ട് കൊരുത്തിരിക്കുന്നു. പൊന്നിൽ മൂടിയ രൂപം പോലെ... വട്ടത്തിലുള്ള ഒരു മൂക്ക് കുത്തി... സാധാരണ ഗതിയിൽ കവിഞ്ഞ വലിയ ജമ്മിക്കി കമ്മൽ... കഴുത്തിൽ കനത്തിൽ രണ്ട് തട്ടായി കിടക്കുന്ന മാല...ഇരു കൈയിലും വളകൾ... അഞ്ച് ഈഞ്ച് പൊക്കമുള്ള ചെരുപ്പിൽ പാദങ്ങൾ ഉറപ്പിക്കാൻ ശ്രമിക്കുന്ന വെള്ളി കൊലുസുകൾ ധരിച്ച പാദങ്ങൾ... നീളമുള്ള നഖങ്ങളിൽ ചുവന്ന നെയിൽ പോളിഷ് കൊണ്ട് അലങ്കരിച്ചിരിക്കുന്നു. വളരെ പരിഷ്ക്കാരമാർന്ന  കാലുകൾ... വെള്ള ചുരിദാർ...ഇരുവശങ്ങളിൽ അംഗവസ്ത്രം ധരിച്ചിട്ടുമുണ്ട്... ഒറ്റ നോട്ടത്തിൽ പ്രായം നാൽപ്പത്തിയഞ്ച് പറയും. സംശയാസ്പദമായി കണ്ട മുഖത്തേയ്ക്ക് ഞാൻ ഭയത്തോടെ ഒന്ന് നോക്കി.

കമ്പോള തിരക്കുകള്ളിലൂടെ അലഞ്ഞ് തിരിഞ്ഞ് അവശനായി നടക്കുന്ന ഒരു യാചകൻ... കെട്ടി പൊതിഞ്ഞ വൃണങ്ങൾ... ഊന്നു വടിയുമായി തിരിഞ്ഞ് നിന്ന ആ സ്ത്രീയുടെ അടുത്തേയ്ക്ക് നടന്ന് നീങ്ങി.. ദുർഗന്ധം വെക്കുന്ന ശരീരം കാരണം സ്ത്രീ ഞെട്ടിത്തിരിഞ്ഞ് അൽപ്പം മാറി നിന്നു...  ആശയങ്ങൾ ഉൾക്കൊള്ളിച്ച് അവർ എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ചു.നടന്ന് നീങ്ങിയ യാചകൻ എൻ്റെ അരികിലൂടെ നടന്നു പോയി.. ഒരു നിരീക്ഷകനെ പോലെ ആ സ്ത്രീയുടെ കണ്ണുകൾ എന്നെയും യാചകനെയും പിൻത്തുടർന്നു.നവനീയ ലോകത്തിൻ്റെ കപടതയുടെ നിഴലിൽ വസിക്കുന്ന ഏവരെയും ഞാൻ സംശയത്തോടെ നിരീക്ഷിക്കുക പതിവായിരുന്നു. അടുത്ത് നിന്ന അപരിചതയായ ഒരു ചേച്ചിയോട് ഞാൻ ചോദിച്ചു...
ചേച്ചി... ഞാൻ ഒരു കാര്യം ചോദിക്കട്ടെ...?
ആകാംശയോടെ ഒരു കുഞ്ഞനുജത്തിയെപ്പോലെ..
"എന്താ മോളേ...?"
നേരിയ ഭയത്തോടെ ഞാൻ ചോദിച്ചു.
" പിന്നിൽ നിൽക്കുന്ന ചേച്ചിയെ ഒന്ന് നോക്കേ...?എന്തെങ്കിലും  പ്രശ്നം ഉണ്ടോ?
കുറെ നേരമായി എന്നെ ഭയപ്പെടുത്തുന്ന രീതിയിൽ നോക്കുന്നു... എന്തോ നിഗൂഡമായ നോട്ടം? "

"ഇല്ല ..മോളേ കുഴപ്പമില്ല..." എനിക്ക് ആശ്വാസമേകിയ വാക്കുകളായിരുന്നു.

"അതിന് ചേച്ചിക്ക് അറിയുന്നോ?" ഞാൻ ആകാംഷയോടെ ചോദിച്ചു.

ഒന്നും പറയാൻ ശ്രമിക്കാതെ മറയിടുവാൻ ശ്രമിച്ചപ്പോൾ ഞാൻ ചോദ്യങ്ങൾ കുറെ നിരത്തി.. അങ്ങനെ രഹസ്യങ്ങൾ നൂലാമാലപോലെ അഴിഞ്ഞു വീണു..
"അല്ല... അതിന്  അതിന് ചേച്ചിയ്ക്ക് ഈ സ്ത്രീയെ അറിയുമോ??"പ്രതീക്ഷയോടെ ഞാൻ ചോദിച്ചു.
" ഓ...അറിയാമല്ലേ..."
"എങ്ങനെ....?" രഹസ്യങ്ങളുടെ അറത്തുറന്ന് ഉള്ളിലേയ്ക്ക് സഞ്ചരിക്കുവാൻ ഞാൻ ഒന്ന് ശ്രമിച്ചു.
"എൻ്റെ കുഞ്ഞമ്മയുടെ കൂടെ പഠിച്ചയാ..."

മുപ്പത്തിയഞ്ച് വയസ്സുള്ള ചേച്ചിയുടെ കുഞ്ഞമ്മയുടെ പ്രായം ഞാൻ കണക്കെടുത്തു.

"ചേച്ചി ...അപ്പോൾ ആ സ്ത്രീയുടെ വയസ്സ്.....? ഞാൻ ഒരു നിമിഷം സ്തംഭിച്ചു.

" ഒരു അൻപത്തിയെട്ട് എങ്കിലും കാണും..." ചെറുപുഞ്ചിരിയോടെ പറഞ്ഞു.

"അല്ല..  എന്താ ഇങ്ങനെയുള്ള വേഷരീതി..."
ചോദ്യങ്ങളിലൂടെ പാളം തെറ്റാത്ത എൻ്റെ യാത്ര തുടർന്നു.
"അത് പ്രണയ നൈരാശ്യമാണ്..." ആകാംശയുടെ മുൾമുനയ്‌ലാക്കിയ മറുപടി.

ഒരു ചുരിളഴിഞ്ഞ കഥ പോലെ ഞാൻ കേട്ടിരുന്നു..

"അത് ഒരു വലിയ പ്രണയമായിരുന്നു. പയ്യൻ മുസ്ലീമായിരുന്നു.. അച്ഛനും അമ്മയും സമ്മതിച്ചില്ല.. കാലങ്ങൾ കടന്നു പോയി.. ഒപ്പം പ്രായവും പോയി.. സഹോദരങ്ങൾ കല്യാണം കഴിച്ച് അവരുടെ ജീവിതത്തിലേയ്ക്ക് കാൽ വെച്ചു... പിന്നെ... കുടുംബമായി ...പല സ്ഥലങ്ങളിലേയ്ക്ക് പോയി... പത്ത് വർഷം മുമ്പ് അച്ഛൻ മരിച്ചു... ഇപ്പോൾ അടുത്തിടയ്ക്ക് അമ്മയും മരിച്ചു ..."

"അപ്പോൾ ഒറ്റയ്ക്കാണോ താമസം?" ആകാംഷ വർദ്ധിച്ചു.
"ആ മുസ്ലീം പയ്യൻ എവിടാ .... എന്തെങ്കിലും വിവരം...?" ഒരു  ചെറിയ പ്രതീക്ഷയുള്ളിൽ തോന്നി...
"അറിയില്ല മോളേ... കല്യാണം കഴിഞ്ഞു പോയി... എവിടാ എന്ന് അറിയില്ല.."

"അയാൾക്കില്ലാത്ത ഒരു കാത്തിരുപ്പ് .... ഈ സ്ത്രീയ്ക്ക്  എന്തിനായിരുന്നു?? സ്വന്തം ജീവിതം പോയില്ലേ..." ഉള്ളിൻ്റെ ഉള്ളിൽ എന്തോ ഒരു വേദന തോന്നി.
"എന്തെങ്കിലും മാനസികക്കുഴപ്പം ഉണ്ടോ?" എനിക്ക് അറിയാനുള്ള വെമ്പൽ കൂടി.

" അറിയില്ല... പണ്ട് സുന്ദരിയായിരുന്നു.. ഇപ്പോഴാണ് മോശമായത്. അന്ന് മുതൽ ഇങ്ങനെ ഒരുങ്ങിയാണ് നടക്കുന്നത്..." വേദനയോടെ ആ ചേച്ചി പറഞ്ഞു.

കാലങ്ങൾ കടന്ന് പോയി... ചർമത്തിന് പ്രായമേറി.. ഇപ്പോഴും മനസ്സിന് ചെറുപ്പമായി... ഇപ്പോഴും തിരിച്ച് വരാത്ത കൃഷ്ണനെ കാത്തിരിക്കുന്ന രാധ... മരിച്ചിട്ടും ഇപ്പോഴും ബറിടക്കം ചെയ്യാത്ത പ്രണയത്തിന് നടുവിൽ അവർ ഇന്നും ഒറ്റക്കാണ്...

Sunday, 26 August 2018

ഒരു അപരിഷ്കൃതൻ!!!

അപരിചത്വം നിറഞ്ഞ മുഖം. വാർദ്ധക്യം  എത്തി നോക്കിയ ശരീരം. ബസ്സിന്റെ സൈഡ് സീറ്റായതു കൊണ്ട് കാറ്റിൽ നരകൾ പാറി പറക്കുന്നുണ്ടായിരുന്നു. നെറുനെറ്റിയിൽ കുങ്കുമം ഇല്ലെങ്കിലും ചന്ദനം ഹരണം പോലെ വരച്ചിട്ടുണ്ട്. എന്റെ ഒരു തുമ്മൽ അവരെ ഞെട്ടിച്ചു.  രണ്ടാമത്തെ തുമ്മലിന് , മാതൃത്ത്വം തുളുമ്പുന്ന ചുളുങ്ങിയ ചുണ്ടുകൾ ദയനീയമായി പുഞ്ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു:
"ഹാ... വയ്യേ.. തുമ്മലാണോ? എനിക്കും ഉണ്ട്. തുമ്മൽ ഒരു വില്ലനാണ്.."
"ഹേ.. കുഴപ്പമില്ല... അലേർജിയാണ്". ഞാൻ പറഞ്ഞു. 
ഭക്തി നിർഭരമായ വേഷമായതിനാലും അന്ന് ആറ്റുകാൽ പൊങ്കാല ആയതിനാലും ഞാൻ ചോദിച്ചു.
"പൊങ്കാലയ്ക്കാണോ പോകുന്നത്?"
"അതെ." അവർ പറഞ്ഞു.
നിമിഷനേരങ്ങൾ കൊണ്ട് അവരുടെ പരിചയത്തിന്റെ പട്ടികയിൽ ഞാനും സ്ഥാനം പിടിച്ചു. പിന്നെ ഒരു തനിമലയാളിയെ പോലെ , തന്റെ പച്ചയായ സ്വഭാവം കാഴ്ച്ചവെച്ചു. കാര്യകാരണവൻമാരുടെ ചരിത്രം  പോലെ എന്നോട് തുടർന്നു.
"എനിക്ക് രണ്ട് പെൺക്കുട്ടികളാണ്. രണ്ടു പേരും സുന്ദരികളാണ്. അവരുടെ അച്ഛനും അമ്മയും ഞാനാണ്".
ആ  മുഖത്തിന്റെ സൗന്ദര്യത്തിലൂടെ എനിക്ക് അത് സങ്കൽപ്പിക്കുവാൻ കഴിഞ്ഞു.


" അച്ഛൻ മരിച്ചിട്ട് ഏഴ് വർഷം. ഉള്ള സമ്പാദ്യവും എഴുപത്തിയഞ്ച് പവനും കൂട്ടി അവളെ അയച്ചു." ആത്മാഭിമാനത്തോടെ അമ്മ പറഞ്ഞു.


"മോളേ.... നല്ല ശരീരവടിവുള്ള പെൺക്കുട്ടി. നല്ല വിടർന്ന കണ്ണുകൾ. ആരും ഒന്ന് നോക്കും. മോഹനിയാട്ടവും ഭരതനാട്യവും എല്ലാം പഠിപ്പിച്ചു. സ്കൂളിൽ ഫെസ്റ്റിന് ഒന്നാമതായിരുന്നു. പഠിക്കാനും ഒന്നാമതായിരുന്നു".
എന്റെ ഓർമ്മയിൽ ആദ്യമയിട്ടാണ് ഒരു അമ്മ തന്റെ മക്കളിൽ ഇത്രയും അഭിമാനം കൊള്ളുന്നതായി ഞാൻ കാണുന്നത്.


"ചേച്ചി ഇപ്പോ എന്ത് ചെയ്യുവാ? "ഞാൻ ആകാംശയോടെ ചോദിച്ചു.
"വല്യ പ്രതീക്ഷയോടെ അയച്ചതാ.. ചെറുക്കന് സുന്ദരിയായ പെണ്ണിനെ മതിയായിരുന്നു. അവനെ കാണാൻ വല്യ ചേലൊന്നുമില്ല. ഇപ്പോ അവന് അവളേ വേണ്ട എന്ന്. ഡൈയ് വേഴ്സിന് കൊടുത്തേക്കു വാ"
ലക്ഷ്യം തെറ്റിയ അമ്പു പോലെ വിധി തൻറെ ജീവിത സ്വപ്നത്തെ വേട്ടയാടിയത് കൊണ്ടാവാം കണ്ണുകൾ നിറയുന്നത് എന്ന് ഞാൻ കരുതി.
"അയ്യോ ... എന്തുപറ്റി ?" ഞാൻ ചോദിച്ചു.


"മോളേ.... വിദ്യാഭ്യാസം ഉണ്ട്. വിവരമില്ല. " അവർ പറഞ്ഞു. പിന്നെ മലയാള ഭാഷാ നിഘണ്ടുവിൽ ഇല്ലാത്ത കുറെ വാക്കുകൾ കേട്ടു.ചെറുതായി കലങ്ങുന്ന കണ്ണുകളിൽ കൃഷ്ണമണി നെട്ടോട്ടമോടുന്നതായി എനിക്ക് തോന്നി. നൊമ്പരങ്ങൾ താങ്ങാൻ ആകാതെ ആ മനസ്സ് വിതുമ്പുന്നതായി എനിക്ക് തോന്നി.
മകളോടുള്ള സ്നേഹം, വിധി പിതൃസ്നേഹത്തെ റാഞ്ചി എടുത്തപ്പോഴും ഇടറാതെ നിന്ന ഉറച്ചമനസ്സിന്റെ നൊമ്പരമാകാം ഞാൻ കേട്ടത്.
"മോളേ...ഇപ്പോൾ അവളെ സംശയമാണ്. വേറെയാരെങ്കിലും അവളുടെേ മേൽ നോട്ടം വെക്കുമോ എന്ന്... "
" ...അച്ഛൻ ഇല്ലാത്ത അവളെ സ്നേഹിച്ചാ വളർത്തിയത്. എസ് . എൻ  കോളേജിൽ ബി.എസ്.സി ഫിസിക്ക്സ്സ് കഴിഞ്ഞു. എന്നാൽ കാലം അതല്ലേ... എനിക്കൊരു പേടി.. ഞാൻ എം.എ.സിക്ക് എസ്.എൻ.വ്യുമൺസിൽ ചേർത്തു."
"...മോളേ ... അവൾക്ക് യൂണിവേഴ്സിറ്റി റാംങായിരുന്നു. ഇപ്പോൾ കോച്ചിംങിനും വിട്ടില്ല... പുറത്തും ഇറക്കില്ല."
"കുഞ്ഞുങ്ങൾ ഉണ്ടോ?" ഞാൻ ചോദിച്ചു.
"ഒരു മോളുണ്ട്. അവളെ പോലെ സുന്ദരി. അയാൾക്ക് അതിനെ വേണ്ട എന്ന്.."
"അത് എന്താമ്മേ കാരണം?"
"പെൺക്കുട്ടിയെ വളർത്തിയാൽ പീഡിപ്പിക്കും എന്ന്..."
ഞാൻ ഒന്ന് സ്തംഭിച്ചു. 
"അച്ഛനില്ലാത്ത മക്കളെ ഒരു അമ്മ കരുതലോടെ വളർത്തിയപ്പോ ,അവരെയാരും പീഡിപ്പിച്ചില്ലല്ലോ... എന്ന് ഞാൻ അവനോട് ചോദിച്ചു" അവർ തകർന്ന മനസ്സോട് എന്നോട് പറഞ്ഞു.
പരിഷ്ക്കാരികൾ കുതിച്ച് വാഴുന്ന ഈ സാമ്രാജത്തിൽ ഇപ്പോഴും ഒരു 
അപരിഷ്കൃതനോ?? 
"കോടതി വിധിയായി കിടക്കുകയാ.. മോൾ വേറെയാ താമസം. അയാൾ വാടകയ്ക്ക് വീട് എടുത്തു കൊടുത്തു."
"മോളേ... ഒരമ്മയും സഹിക്കാത്ത ചോദ്യമാണ് അവൾ എന്നോട് ചോദിച്ചത്"
"എന്ത്?" എനിക്ക് ആകാംശയായി.
"അമ്മായാണ് എന്റെ ജീവിതം നശിപ്പിച്ചത്!!"
നൊന്തു പ്രസവിച്ച ഒരു അമ്മ മനസ്സിന് താങ്ങാനാവാത്ത വാക്കുകൾ!!!
"... അന്നേ എ.എൻ കോളേജിൽ വെച്ച് ഒന്നിനെ സ്നേഹിച്ചാ മതിയായിരുന്നു എന്ന്...മകൾ എന്നോട്
പറഞ്ഞു.. മോളേ." അവർ എന്നോട് പറഞ്ഞ
"മോളേ.... നീ പറ.ഞാൻ എന്ത് തെറ്റാ ചെയ്തത്?"
മൗനം മാത്രമായി എന്റെ മറുപടി.
"മോളേ... കല്യാണം വിധിയാ... ഒരു കുരുക്ക്... ഒരു പെണ്ണിന്റെ ജീവിതം നശിക്കുന്ന കുരുക്ക്.."


അവിവഹിതയായ  ഒരു മകൾ കൂടി അവശേഷിക്കുന്ന ഒരു അമ്മ മനസ്സിന്റെ വെവലാതിയാകാം ആ വാക്കുകൾ. അപ്പോഴും
അച്ഛന്റെ നെഞ്ചിലെ ചൂടറിയാതെ വളരാൻ ഈ ഭുമിയിൽ ഒരു മകൾ കൂട്ടി അവശേഷിക്കുന്നു!!! വെറും മണ്ണോട് ചേരുന്ന  വിവേകമില്ലാത്ത മനുഷ്യന്റെ വികൃതികൾ മാത്രം!!! ജ്ഞാനിയായിട്ടും അർഥശൂന്യമായ അന്ധതയിൽ വസിക്കുന്ന ഒരു അപരിഷ്കൃതൻ!!!




Saturday, 25 August 2018

അത് ഒരു പ്രണയമായിരുന്നു..

അത് ഒരു പ്രണയമായിരുന്നു.. ഒരുപാട് കാത്തിരിപ്പിൻ ഒടുവിൽ  അവൾ അവളുടെ ഇഷ്ടത്തിന് ഒഴുകി... അവൾ മതം നോക്കിയില്ല.. ജാതി നോക്കിയില്ല ... നിറം നോക്കിയില്ല...  സ്വന്തം ഇഷ്ടത്തിന് തിമിർത്ത് ഒഴുകി. ഏതൊരു കലയ്ക്ക് പിന്നിലും ഒരു കലാക്കാരൻ ഉണ്ട്. ആ പ്രളയവും ഒരു കലയായിരുന്നു.   ഏക സൃഷ്ടാവിന്റെ സൃഷ്ടി. മനുഷ്യൻ മതങ്ങൾ മറന്നു ...ജാതി മറന്നു... നിറങ്ങൾ മറന്നു... മനുഷ്യത്ത്വം എന്ന മതത്തിൽ ചേർന്നു.
"മുക്കുവൻ ,മീൻക്കാരൻ"  എന്ന് അപരനാമത്തിൽ  പരിഹസിച്ചവരുടെ കണ്ണീരൊപ്പാൻ അവർ എത്തി.. കടലമ്മയുടെ മാറിൽ മയങ്ങുന്ന അവർക്ക് ഒന്നിനെയും ഭയമില്ലായിരുന്നു. നാട്ടിനെയും രക്തബന്ധങ്ങളെയും മറന്ന് ഒരുക്കൂട്ടർ സ്വന്തം ജീവൻ മാത്രമായി ഇറങ്ങി... അതിൽ ചില ജീവനുകൾ പൊലിഞ്ഞു. ആകാശത്തിലൂടെ പറക്കാൻ ഭയമില്ലാത്ത വ്യോമസേനയും ജലാശയത്തിലൂടെ പായുന്ന നാവിക സേനയും കടലിന്റെ മക്കളും അനേക ജീവനുകൾക്ക് പുനർജന്മം നൽകി.
ഭൂമി.. അതിന്റെ ഇഷ്ടത്തിന് കറങ്ങും...
കാറ്റും..അതിന്റെ ഇഷ്ടത്തിന് വീശും...
ജലവും...അതിന്റെ ഇഷ്ടത്തിന് ഒഴകും...
മനുഷ്യൻ...അവരുടെ ഇഷ്ടത്തിന് ജീവിക്കുന്നു...
എന്നാൽ അവരുടെ  പരിമിതകൾക്ക് ഉള്ളിൽ അവർ ഒതുങ്ങിയേ മതിയാവൂ....
അവൾ വന്നു... ചിലരുടെ ജീവനുമായി പോയി... ചിലരുടെ ജീവൻ മാത്രം തന്നിട്ട് പോയി... അവശേഷിക്കുന്നവർ മനുഷ്യരായി... ചോരയും മാംസവും മാത്രമുള്ള മനുഷ്യൻ! നമുക്ക് കൈക്കോർക്കാം.. തലയുയർത്തുന്ന ജന്തുകളെ തല്ലി തകർക്കുവാൻ നിങ്ങളുടെ കരങ്ങൾക്ക് കഴിയട്ടെ... പൊലിഞ്ഞ ജീവനുകൾക്ക് പ്രണാമം!! തന്ന ജീവനുകൾക്ക് ഒരായിരം നന്ദി!!!

Saturday, 21 July 2018

എന്തേ ...നീ പറയാതെ വന്നത്?

കാട്ടിലെ സകല മൃഗങ്ങളുടെമേലും ആധിപത്യം സ്ഥാപിച്ച് ഭരണവ്യവസ്ഥ പ്രഖ്യാപിക്കുന്ന രാജാവാണ് സിംഹം. എന്നാൽ അവന്റെ ജീവിതത്തിലും പറയാതെ വരുന്ന അതിഥി മരണം മാത്രമണ്.  അവന്റെ കൂർത്ത നഖങ്ങൾക്ക് പോലും അതിനെ നിലംപതിപ്പിക്കാൻ കഴിയില്ല. സകല നിയമങ്ങളെയും തച്ചുടക്കാനും സാമൂഹിക സാമ്പത്തിക മേഖലകളിൽ അധിക്കാരത്തിന്റെ ചെങ്കോൽ ധരിക്കാനും അധികാരിയാവൻ നീ മാത്രമാണ്.  എന്നാൽ കാട്ടിലെ രാജാവിനും നാട്ടിലെ രാജാവിനും ഒരേ വ്യവസ്ഥ, അത് മരണമാണ്.എന്നിട്ടും എന്തേ.. നിന്റെ ജീവിത്തിലും പറയാതെ തന്നെ അവൻ കടന്നു വരുന്നത്? മരണം ഒരു അതിഥിയല്ല, മനുഷ്യന്റെ ജീവിതത്തിന്റെ മേലുള്ള അധികാരിയാണ്.

ദമ്പതികൾ  അതിരുകളില്ലാത്ത സ്വപ്നങ്ങൾ കാണുന്നു. ഒരു നാൾ  നിന്റെ വരവിനായി അവർ കാത്തിരുന്നു... മലർപൊടിക്കാരന്റെ സ്വപ്നം പോലെ വാനോളം സ്വപ്നങ്ങൾ നെയ്തു തീർത്തുന്നു.  അന്ന് ഒരു അതിഥിയായി  ഭൂമിലേയ്ക്ക് , അവരുടെ ജീവിതത്തിലേയ്ക്ക് നീ രൂപമെടുത്തു. അന്ന് നീ ഒരു അതിഥിയായിരുന്നു. ഇന്നോ... ഈ ഭൂമിയിൽ നീ ആഗ്രഹിച്ച സകലതും നീ നേടിയേടുത്തു. സ്വപ്ന മാളികകൾ കെട്ടിപ്പൊക്കിയും അനേകരുടെ ഹൃദയത്തിൽ സ്ഥാനം ഉറപ്പിച്ചും നീ ജീവിച്ചു. നിന്റെ ജീവിതം നിലച്ചുപോകുന്ന ഒരു ശ്വാസം മാത്രമാണ് ,വാടിക്കരിഞ്ഞു പോകുന്ന ഒരു പുല്ലിന് തുല്യം. നിന്റെ ശരീരം മണ്ണിന് വളമാവേണ്ടവ മാത്രമാക്കുന്നു, ചലിക്കുന്ന പുഴുകൾക്ക് ഭക്ഷണം...എന്നാലോ നീ കൊയ്ത് എടുത്ത അസൂയയും അഹങ്കാരവും എണ്ണമറ്റതാണ്, നിഷ്ഫലമാണ്. രക്തം തിളക്കുന്ന കണ്ണുകൾ, ദുഷ്ടത തുടിക്കുന്ന ഹൃദയം, ആയുധമാകുന്ന   കൈക്കാലുകൾ, തന്ത്രങ്ങൾ മെയ്യുന്ന തലച്ചോറ്...     കടലോളം ജലമുണ്ടായിട്ടും പ്രതീക്ഷയുടെ ഒരുത്തുള്ളി ജലകണമില്ലാതെ നിരാശ ഇറ്റുവീഴുന്ന ചില ജീവിതങ്ങൾ, മരണത്തെ തന്റെ ജീവിത്തിലേയ്ക്ക് ക്ഷണിക്കുന്നു.

അതിവേഗത്തിൽ  തിരക്കിലൂടെ സഞ്ചരിക്കുന്ന  ബസ്സ്. മൂന്ന് സ്ത്രീകൾ തമ്മിൽ തമ്മിൽ എന്തോ പറഞ്ഞ് അതീവമായി ദുഃഖം പ്രകടപ്പിക്കുന്നു. ഒരാൾ എന്റെ അടുത്ത് ബസ്സിൽ തൂങ്ങി നിൽക്കുന്നു. മറ്റ് രണ്ട് പേരും ബസ്സിന്റെ സീറ്റിൽ. അറിഞ്ഞോ അറിയാതെയോ അവർ തമ്മിൽ പറയുന്നത് ഞാൻ കേട്ടു പോയി.
അതിൽ ഒരു സ്ത്രീ.
" ജീവിച്ച് കൊതി തീർന്നില്ല.."
മറ്റൊരു സ്ത്രീ.
" കഷ്ടം.അവർ വളരെ ചെറുപ്പമല്ല?"
മൂന്നാമത്തെ സ്ത്രീ.
" തല കറങ്ങുന്നതിന് മുമ്പ് അവർ പറഞ്ഞായിരുന്നു.."
"എന്തായാലും പോയില്ലേ... എല്ലാം"
ഇതെല്ലാം കേട്ടപ്പോൾ എന്റെ മനസ്സ് ഒന്ന് നുറുങ്ങി.
ഹേ... മരണമേ... ജീവിച്ച് കൊതി തീരും മുമ്പേ എന്തിനാണ് നീ അവളെ കൂട്ടികൊണ്ട്  ചോയത്??

അതെ..മരണം ഒരു യാത്രയാണ്.  മടങ്ങി വരാത്ത യാത്ര, മടങ്ങി വരാൻ പാതയില്ലാത്ത വഴികൾ. പോയവർ ആ വഴി പോയി, ഇതുവരെയാരെ ആരും തിരിച്ചു വന്നിട്ടുമില്ല. ഈ വഴിയെ പോയ ഒരുവൻ ഒന്ന് തിരിഞ്ഞു നോക്കി... അവൻ പോയതിൽ സന്തോഷിക്കുന്ന ആത്മ സുഹൃത്ത്, എന്നാൽ അവന്റെ ശരീരം ശ്മശാനത്തിൽ കൊണ്ടു വെച്ചപ്പോൾ അവൻ വിതുമ്പി കരഞ്ഞായിരുന്നു. മരണപ്പെട്ടവൾ മരണത്തോട് ചോദിച്ചു..
"ഹേ... മരണമേ... എന്തേ നീ പറയാതെ വന്നത്?"

Wednesday, 18 July 2018

I will be coming soon

Lines in rivals,never meets together,
Can't live,without other
Through wilderness,snowy and rainy
Sparks with iron rods,
Rush through pebbles,dewdrops
Way not taken by our feet
Smoothly carries passangers to desires
Helplessness, before fate of man.
Man ,witness of nonsense
Speechless before all
Goes through tradition
Can't raise,can't utter
May raise,be hanged
May utter,be killed.

We are beings
Only buries into earth,prey to worms.
useless being ,on earth
Having organs,without sense
Having forefinger, without Pointer
In this jail,crime and blood
With the Eyes of blood
With the hands of weapons
Witness of all,
Hold  tongues,by others
I can't raise, you can't raise like dummy.
O Almighty, I will  be coming soon...

Sunday, 15 July 2018

ഒരു ചിത്രമായി ഒരു ചിത്രശലഭമായി....

ഇന്നു നീ ഒരു ചിത്രമായി ഒരു ചിത്രശലഭമായി
ഈ രാവിൽ എൻമുന്നിൽ നിൽക്കുന്നു നീ

പാരിലെങ്ങും കലയിൽ കൗതുകമായി
എൻ സ്വപ്ന കൂമ്പാരമറ്റു വീണയീ മാത്രയിൽ
കണ്ണിന് കുളിർമായിയൊരുചിത്രമായിതാ -               എൻമുന്നിൽ
ഈ ജൻമം സഫലമായി എന്നൊരു തോന്നലായി.

ഇന്നു നീ ഒരു ചിത്രമായി ഒരു ചിത്രശലഭമായി
ഈ രാവിൽ എൻമുന്നിൽ നിൽക്കുന്നു നീ

ഹാ.. ശലഭമേ...പണ്ടൊരു കൃമിയായിവിടെ വന്നു നീ
ഇന്നോ ഇരുചിറക്കുമായി വാനിലൂടെ പറക്കുന്നു.
അമൃതൂറുന്ന പൂക്കളിനിന്നു നീ അറ്റുവീഴുന്ന തേൻത്തുള്ളിപ്പോൽ
എത്രയോ മധുരമാണ് നിൻ മൊഴികൾ

ഇന്നു നീ ഒരു ചിത്രമായി ഒരു ചിത്രശലമായി
ഈ രാവിൽ എൻമുന്നിൽ നിൽക്കുന്നു നീ

Saturday, 14 July 2018

"എന്നെ വികലാംഗനാക്കിയതാ....."

കലാലയ പടികളിൽ താമസിച്ച് കയറുന്നതിന്റെ സുഖമൊന്ന് വേറെ തന്നെയാണ്. അധ്യാപകരുടെ കർകശമയ നോട്ടവും ശകാരവും ഇന്നലെയെപ്പോലെ എന്നും മനസ്സിൽ മായാതെ  തങ്ങി നിൽക്കും. ജീവിതം ഒരു പാഠപുസ്തമാണ്.. അനേകരുടെ ജീവിത കഥകളും അനുഭവങ്ങളും കേട്ട് വളരുന്ന  എന്റെ ജീവിതവും ഒരു പാഠപുസ്തം തന്നെയാണ്.

വൈകിയ വേളയിൽ ബസ്സ് കാത്തു  നിൽക്കുന്ന ഞാൻ എങ്ങനെയോ ആ ബസ്സിൽ എന്റെതായ സ്ഥാനം ഉറപ്പിച്ചു. ഇനിയും ഒരാൾ ആ ബസ്സിൽ കയറണെമെങ്കിൽ അത് അയാളുടെ സ്പനത്തിൽ  മാത്രമാകണം. അടുത്ത ജംഗ്ഷൻ എത്തിയപ്പോഴേക്കും വാർദ്ധ്യത്തിന്റെ നൊമ്പരങ്ങളും പേറി ഒരു മദ്ധ്യവയസ്ക്കൻ ഒരു കാലൻകുടയുമായി ബസ്സിന്റെ പടികൾ എങ്ങനെയോ ചവിട്ടി , ഇടറുന്ന കാലുകൾ ആദ്യപടികളിൽ ഉറപ്പിച്ചു. ഒരു ചെറുമകളോടുള്ള സ്നേഹമെന്ന പോലെ അയാൾ തന്റെ മോണക്കാട്ടി എന്റെ കണ്ണിലേയക്ക് നോക്കി, ഒരു ചെറുപുഞ്ചിരി.. ബസ്സിന്റെ ആദ്യ സീറ്റിൽ യൗവനത്തിന്റെ അഹങ്കാരവും പേറി രണ്ട് യുവാക്കൾ ഇരിക്കുന്നു. എല്ലാവരും കേൾക്കെ അയാൾ തന്റെ മനസ്സ് തുറന്നു...
"ഞാൻ ഒരു വികലാംഗനാണേ......"

കപട ലോകത്തിൽ വസിക്കുന്ന എനിക്ക് ഇതെല്ലാം അവിശ്വസീനിയമായി തോന്നി. സംശയ ദൃഷ്ടിയോടെ ഞാൻ ആ കാലുകളിലേക്ക് നോക്കി. കാൽ പാദങ്ങളിൽ എവിടെയൊക്കെയോ കരിനീലിച്ച പാടുകൾ.. ആ കാലുകൾക്ക്
ഒരു ചെറിയ വളവുമുണ്ടായിരുന്നു. യുവാക്കൾ അവരുടേതായ ന്യായങ്ങൾ  ഉന്നയിച്ചു.                       "ഇങ്ങനെയുള്ളവർ ആളുകൾ ഒഴിഞ്ഞ ബസ്സുകളിൽ കയറണം. അല്ലാതെ...." ബാക്കി ഞാൻ തന്നിയെ പൂരിപ്പിച്ചു..
ചിറകൊടിഞ്ഞ പക്ഷി പറക്കാൻ ശ്രമിക്കുന്ന പോലെ ഗതാഗത  തടസ്സങ്ങളെ വെല്ലുവിളിച്ച് മുന്നേറുന്ന ബസ്സിന്റെ കമ്പികളിൽ എങ്ങനെയോ അയാൾ പിടിച്ചു നിന്നു. അടുത്ത സ്റ്റോപ്പിൽ ആദ്യ സീറ്റിൽ ഇരുന്ന  ഇരുയൗവനക്കാരും ഉദ്ദേശിച്ച സ്ഥലത്തേയ്ക്ക് യാത്രയായി. അയാൾ പതിക്കെ ആ സീറ്റിൽ സ്ഥാനം ഉപ്പിച്ചു. രണ്ടു പേരുടെ സീറ്റിൽ മധ്യഭാഗത്തായി അയാൾ ഇരുന്നു. കാറ്റിൽ ആടിയുലയുന്ന വൃക്ഷത്തെപ്പോലെ കയറുന്ന ആളുകളും ഇറങ്ങുന്ന ആളുകളും ഒരുപോലെ എന്നെ ഇടിച്ചു. പെട്ടെന്ന് ബസ്സിൽ നിന്ന ഒരു മുതുർന്ന സ്ത്രീ എന്നോട്  പറഞ്ഞു.
"മോളെ അവിടെ ഇരിന്നുടേ..."
ഞാൻ ദയനീയമായി അയാളുടെ കണ്ണുകളിലേയ്ക്ക് നോക്കി.. വലത്തോ ഇടത്തോ.… എങ്ങാെട്ടെങ്കിലും ഒന്ന് നീങ്ങിയിരുന്നെങ്കിൽ … ഞാൻ മനസ്സിൽ എന്നോട് തന്നെ പറഞ്ഞു.. അൽപ്സമയത്തിന് ശേഷം അയാൾ ഇടത്തേയ്ക്ക് നീങ്ങി.. ഞാൻ പതിയെ അവിടെ ഇരുന്നു... പെട്ടെന്ന് അയാൾ എന്നോട് എന്നപ്പോലെ തുടർന്നു.….." ജോലിയുണ്ടോ?" എന്തോ അധികാര ശബ്ദത്തോടെ....
" ഇല്ല" ഞാൻ പറഞ്ഞു.
അല്‌പ സമയത്തിന് ശേഷം,"എന്ത് വരെ പഠിച്ചു?"
"എം.എ."  ഇടറിയ ശബ്ദത്തോടെ ഞാൻ പറഞ്ഞു..
ഇനിയുമുള്ള ചോദ്യം പെശകാണെന്ന് എനിക്ക് മനസ്സിലായി...
ഉയർന്ന ശബ്ദത്തോടെ "എന്നിട്ടും ജോലിയില്ലേ...?"
പെട്ടെന്ന് ചെറുപുഞ്ചിയോടെ ഞാൻ പറഞ്ഞു" "അയ്യോ.. ഞാൻ പഠിക്കുമാണ്...."
അയാൾ തന്റെ കാൽമുട്ടുകളിൽ മെല്ലെ തടവി കൊണ്ട് അയാൾ പറഞ്ഞു....
"എന്നെ ....വികലാംഗനാക്കിയതാ..."
ഇത് കേട്ടാൽ ആരും ചോദിച്ചു പോകും എന്ത് പറ്റിയെന്ന്...
എന്നാൽ അപരിചിത്വം കൊണ്ട് ഞാൻ അതിന് മടിച്ചു.
അയാൾ തുടർന്നു....
"1960 കാലഘട്ടത്തിൽ....."
ഞാനൊന്ന് ഞെട്ടി .പെട്ടെന്ന് ഒരു കവല പ്രസംഗത്തിൽ ഇരിക്കുന്ന അനുഭൂതിയായി.… ഞാൻ അയാളുടെ കണ്ണുകളിലേയ്ക്ക് നോക്കി.... അയാൾ ചോദിച്ചു..
" അറിയുമോ ഇതൊക്കെ.?"
"ഇല്ല" ഞാൻ പറഞ്ഞു.
അയാൾ തുടർന്നു..."1960 കാലഘട്ടത്തിൽ കേരളത്തിൽ അഞ്ച് കോളേജുകളേ ഉണ്ടായിരുന്നുള്ളൂ... അതിൽ ആദ്യത്തെത്ത് ടി.കെ.എം. കോളേജ് കരിക്കോട് ആണ്."

ചെറിയ ഒരു ഇടവേളയിൽ ഞാൻ ഇപ്പോൾ പഠിക്കുന്നത് ടി.കെ.എം.ലാണ് എന്ന് പറയാൻ പോലും അയാൾ അനുവദിച്ചില്ല. അയാൾ തുടർന്നു.
"അവിടെ ഞാൻ 70 കാലഘട്ടത്തിലെ അധ്യാപകനായിരുന്നു. ഞാനും എം.എ പഠിച്ചിട്ടുണ്ട്..…..".
എല്ലാം ഒരു ചെറു കുട്ടിയെ പോലെ ഞാൻ കേട്ടിരുന്നു..… അയാൾ പറയുന്നതിലും കാര്യമുണ്ട് എന്ന് എനിക്ക് മനസ്സിലായി.പെട്ടെന്ന് എന്നോട് ഒരു ചോദ്യം.….. "ഇപ്പോൾ കേരളത്തിൽ എത്ര എംജിനിയറിംഗ് കോളേജുകൾ ഉണ്ടെയെന്ന് അറിയുമോ?" ഞാൻ ഒന്നും മിണ്ടിയില്ല.
" ഇപ്പോൾ അഞ്ചൂറ് കോളേജുകൾ ഉണ്ട് കേരളത്തിൽ..."
"അന്നത്തെ കാലഘട്ടത്തിൽ ആകെ  ഒന്നോ രണ്ടോ സ്കൂളുകൾ....."
ഞാൻ ആകാംക്ഷയോടെ മനസ്സിൽ ചോദിച്ചു.…. ഏതൊക്കെ? അയാൾ തുടർന്നു.
" കേരളത്തിൽ മൂന്ന് സ്കൂളുകൾ.. ഒന്ന് കുണ്ടറ എം ജി. ഡി സ്കൂൾ, രണ്ട് കരിക്കോട് സ്കൂൾ..."
വളരെ ആവേശത്തോടെ അയാൾ തുടർന്നു.." എം.ജി.ഡി സ്കൂളിലെ അച്ചൻ നല്ല ചൂരലുമായി വന്നാൽ പിന്നെ മുട്ട് കാല് വിറയ്ക്കും.. അങ്ങനെ പഠിച്ചതാണ് ഞാനൊക്ക...."
അയാൾ എന്നോടാണ് പറയുന്നത് എന്ന് ഉറപ്പുള്ളതിനാൽ ഞാൻ എല്ലാം കേൾക്കുന്നതായി ഭാവിച്ചു. ഓരോ സ്റ്റോപ്പ് കഴിയുമ്പോഴും ഓരോ യാത്രക്കാരും കയറുമ്പോഴും ഇറങ്ങുമ്പോഴും കണ്ണിമവെട്ടാതെ ഞങ്ങളെ രണ്ടു പേരെയും നോക്കുന്നുണ്ടായിരുന്നു. ചിലർ വളരെ ദയനീയമായി എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. ഒപ്പും ഒരു ചെറുപുഞ്ചിരിയും.
അയാൾ വീണ്ടും തുടർന്നു...
"എനിക്ക് രണ്ട് ആൺക്കുട്ടികളാണ്. ഒരാൾ അമേരിക്കയിലും…. ഒരാൾ കാനഡയിലുമാണ്.... എന്നാൽ ചിലർ പറയും പെൺകുട്ടികളാണ് നല്ലതയെന്ന് .പക്ഷേ എനിക്ക് അങ്ങനെയല്ല കേട്ടോ.." ഞാൻ ചിരിച്ചു. കാരണം ഞങ്ങളും രണ്ട് പെൺകുട്ടികളാണ്. സന്താന സൗഭാഗ്യത്താൽ അയാൾ സന്തുഷ്ടനാണ്. ഒരു നിമിഷം എന്റെ മനസ്സിൽ ഞാൻ ദൈവത്തിന് നന്ദി പറഞ്ഞു. വാർദ്ധ്യത്തിന്റെ എല്ലാം സന്തോഷങ്ങളും മക്കളിൽ നിന്ന് നുകരാൻ അയാൾക്ക് കഴിഞ്ഞിട്ടുണ്ടാവണം. എനിക്ക് എന്തോ അയാളോട് ഒരു അടുപ്പം തോന്നി. ആവർത്തിച്ച് ആവർത്തിച്ച് അയാൾ വീണ്ടും പറഞ്ഞു" എന്നെ അംഗവൈകല്യനാക്കിയതാണ്….. ഞാൻ ആയിരുന്നില്ല.."
എന്റെ ഹൃദയം ചെറുതായി ഒന്ന് സ്തംഭിച്ചതുപോലെ.... ഞാൻ അൽപ്പനേരം മിണ്ടാതെ ഇരുന്നു... പക്ഷേ എനിക്ക് എന്റെ മനസ്സിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഞാൻ ചോദിച്ചു...
" എന്തുപറ്റി കാലിന്..?"

"എന്റെ കാറോടിച്ച് പോകുമ്പോൾ ഒരു സർക്കാർ വണ്ടി വന്ന് ഇടിച്ചു...."
പറയുമ്പോൾ അയാളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.. ഞാൻ ദയനീയമായി അയാളുടെ കണ്ണുകളിലേയ്ക്ക് നോക്കി. അയാൾ തുടർന്നു.
"എന്റെ വലത്തേ കാലിനാണ് കുഴപ്പം പറ്റിയത്.. ഇപ്പോഴും എനിക്ക് വണ്ടി ഓടിക്കുവാൻ പറ്റില്ല. എന്റെ കൈവിറയ്ക്കും."
അയാൾ എന്റെ കണ്ണിലേയ്ക്ക് നോക്കിട്ട് പറഞ്ഞു.

"ഇത് എന്റെ പുനർജന്മം ആണ്... രണ്ടാം ജൻമം"

" അടുത്ത സ്റ്റോപ്പിൽ ഞാൻ ഇറങ്ങുവാ.. നന്നായി പഠിച്ച് ജോലി വാങ്ങണം കേട്ടോ..."

സ്റ്റോപ്പ് അടുക്കാറായപ്പോഴെക്കും അയാൾ ഡോറിന്റെ അടുത്തായി ബലഹീനമായ കൈകൾ കൊണ്ട് വലിച്ച് അടിച്ചു ..
" ഡെയ്.... ആളിറങ്ങണം..."
കണ്ട്ക്ടർ ബെല്ലിച്ചു.അയാൾ പതിയെ പടികൾ ഇറങ്ങി. സയിഡ് സീറ്റിൽ ഇരുന്ന ഞാൻ മുടന്തി നടക്കുന്ന അയാളുടെ കാലുകളെ നോക്കി  യാത്രയാക്കി.

വാർദ്ധ്യത്തിന്റെ നൊമ്പരവും പേറി ഏകാന്തമായ അയാൾക്ക് കൂട്ടായി  ഇനിയും സ്വന്തം സ്വപ്നങ്ങൾ മാത്രം....