Wednesday, 27 May 2020

HAPPY BIRTHDAY AMMA..

When she gets older,
Our memories get old,
but our love become new.

One only broods me from all pangs,
Take me way from the world of evil,
Am the heroine, in the world ,
from her womb..
But  am powerless, without her.
Arise me to the world of knowledge,
like phenoix.

Once I can't breath without her,
Can full my appetite with her, sleep with the warmth of her blood.
 But,still beating of her heart,
Her eyes are blinking ,
Her  folded skin are sweating,
Her legs are walking around my surroundings, only for me.

She was smiling when I saw her ....but i was crying,
cruel hand of nurses separate me from womb.
But it was the mercy of God.

O'mom,am with u for ever....till my last breath....

Will count your heart ,how long i can breath for me.

O 'Almighty, u r clever...who choose me her as my mother..blessed me forever..

Happy birthday Mom...Queen  of my world...I love u ammma.....

ഒരു നല്ല വിരുന്നുക്കാരൻ ആകാമോ?


എന്റെ പ്രിയന്...

എൻ പ്രിയന്,

നിനക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു. നഗ്നനേത്രങ്ങൾ കൊണ്ട് കാൺമാൻ കഴിയാത്ത കോവിഡ്-19 എന്ന മഹാവില്ല നെ ഭയന്ന് നാല് ചുവരുകളിക്കുളളിൽ ഒതുങ്ങി നിന്റെ സ്വപ്നങ്ങളിലായത്  കൊണ്ടാവണം  എന്നെ മറന്നത്. നിന്നോട് സ്നേഹ സംഭാഷണം നടത്തിയ നാൾമറന്നു. എന്റെ സ്വപ്നത്തിന് അനേകം നിറം പകർന്നതിൽ ഒരാൾ നീയാണ്. അനേക നിറം കലർന്ന ആ  സ്വപ്നം ഒരുനാൾ ചിത്രശലഭമായി വാനിൽ ഉയരുമെന്ന് ഞാൻ കൊതിച്ചു. ആ സ്വപ്നസാഫല്യത്തിനായി ഞാൻ ഇന്നും എന്നും കാത്തിരിക്കും. അതിനു മുമ്പേ ആ സ്വപ്നം നീയുമായി പങ്കുവെയ്ക്കാനും എനിക്ക്  ആഗ്രഹമുണ്ട്. നിന്റെ ഓർമ്മയിൽ പോലും ഞാൻ ശേഷിക്കുന്നതായി എനിക്ക് തോന്നുന്നില്ല. ജനനവും മരണവും യഥാർത്ഥമായി കരുതി ജീവിതത്തെ തന്റെതായ ലോകഇഷ്ടങ്ങളും സ്വാർത്ഥമോഹങ്ങൾ കൊണ്ടും നിറമേകി ജീവിക്കുവാനല്ല ഞാൻ ആഗ്രഹിക്കുന്നത്. എനിക്ക് നിന്നെക്കുറിച്ച് വലിയ പദ്ധതിയുണ്ട്. അത് ഈർപ്പത്തിൽ നിലപതിക്കുന്ന ചെതൽപ്പുറ്റ് പോലെയല്ല . പണ്ടൊരുന്നാൾ നിന്റെ പൂർവ്വ പിതാവിന്റെ മൺകൂടാരത്തിൽ എന്റെ ശ്വാസം ഊതി ജീവനെ കൊടുത്തു.  അവൻ ആഗ്രഹിക്കുന്നതിനും നിനക്കുന്നതിലും അപ്പുറമായി  എനിക്കുള്ളതൊക്കെ ദാനം ചെയ്തു. എന്നാൽ അവനോ എന്നെ നിമിഷങ്ങൾക്കുള്ളിൽ മറന്നു കളഞ്ഞു. ആ പാരമ്പര്യത്തിൽ ഉൾപ്പെടുന്ന നിന്നെപ്പോലുള്ള അനേകർ എന്നെ വിട്ട് ഓടി പോയി. നിത്യമായ ഇരുളിന്റെ അന്തകാരത്തിലേയ്ക്ക് അവർ ഓടി മാഞ്ഞു . നിന്നോടുള്ള സ്നേഹത്തിൽ കുതിർന്ന കണ്ണുനീരും എന്റെ ഹൃദയത്തിലെ നിലവിളിയും ആരും കണ്ടില്ല. ഒടുവിൽ ഞാൻ എന്റെ ഏകജാതനായ ഓമന കുമാരനെ  നിങ്ങൾക്ക് യാഗമായി തന്നു. ആ നിത്യയാഗത്തിലൂടെ എന്റെ ആത്മാവിനെ നിന്നിൽ പകർന്നു. നിന്റെ ഓരോ ശ്വാസത്തിലും ജീവന്റെ തുടിപ്പിലും ഞാനുണ്ട്. അങ്ങനെ ഞാൻ നിങ്ങൾക്ക് ഒരു നിത്യമായ ഒരു വാസസ്ഥലം ഒരുക്കി. എന്റെ ആത്മാവിലൂടെ നീ എന്നോട് സ്നേഹത്തിൻ ആഴിയിൽ കടക്കും എന്ന് ഞാൻ കരുതി. എന്നാലോ നീ പലപ്പോഴും എന്നെ മറന്നു കളയുന്നു. നിന്റെ ആയുസ്സു പുല്ലുപോലെയാകുന്നു. വയലിലെ പൂപോലെ നീ പൂക്കുന്നു. കാറ്റു അതിന്മേൽ അടിക്കുമ്പോൾ അതു ഇല്ലാതെപോകുന്നു. അതിന്റെ സ്ഥലം പിന്നെ അതിനെ അറികയുമില്ല. നീ ഇന്ന് മരിച്ചാൽ നിന്നെ ഓർക്കുന്നവരും അല്പകാലത്തേയ്ക്ക് മാത്രം. നിന്റെ അകൃത്യമൊക്കെയും ഞാൻ മറന്നിരിക്കുന്നു. നിന്റെ ഇന്നലെകളെ ഞാൻ ഓർക്കുന്നില്ല. നാളെകളെ എനിക്കായി തരുക. എനിക്ക് നിന്നെ ആവിശ്യമുണ്ട്. എന്റെ ഹൃദയത്തിലെ രഹസ്യങ്ങളെ ഈ ലോകത്തോട് പ്രകാശിപ്പിച്ചു കൊടുക്കുവാൻ ഒരുവനെ എനിക്ക് ആവശ്യമുണ്ട്. എന്റെ പുത്രൻ നിത്യമായി മരിച്ചു എന്ന് അനേകർ വിധിക്കുമ്പോഴും വിശ്വസിക്കുന്നവരെ കൂട്ടി ചേർക്കുവാൻ അവൻ വിശ്വസിക്കുന്നവരുടെ ചാരെ വരും. എന്റെ ഉപകാരങ്ങൾ ഒന്നും മറക്കാതെ നീ തിരികെ വരും  എന്ന പ്രതീക്ഷയോടെ,  


നിന്റെ സ്വർഗ്ഗത്തിലെ പിതാവ്.

Saturday, 23 March 2019

അങ്കിൾ...

സൂര്യാസ്തമയത്തിൻ്റെ ചെറുചൂടിൽ പട്ടണത്തിൻ്റെ ഞെരുക്കത്തിൻ്റെ നടുവിൽ ആയാസപ്പെട്ടു നിൽക്കുന്ന  ഒരു ചെറു ചായക്കട. പ്രായം കൊണ്ടു അനുഭവസ്ഥനായ ആ ചായക്കടക്കാരന് പറയാൻ ആയിരം കഥകൾ കാണും. ജീവിതപാഠത്തിന് അപ്പുറം ദൈനദിന കാഴ്ച്ചകൾ കണ്ടു മടുത്ത ഉറച്ച മനസ്സിന് ഉടമയായായിരുന്നു അയാൾ. ഉച്ച വിശപ്പിനെ
അടക്കുവാൻ ഞാനും എൻ്റെ പ്രിയ സുഹൃത്തും ആ കടയിൽ കയറി.
"ചേട്ടാ... ഒരു പഴംപൊരി..."
വിശപ്പിൻ്റെ ആഘാതത്തിൽ ശബ്ദവും ഉയർന്നു. ചായയും പഴംപൊരിയും കഴിക്കുമ്പോഴാണ് പെട്ടെന്ന് ഞങ്ങളുടെ കണ്ണുകളളിൽ ആ കാഴ്ച്ച ഉടക്കിയത്. പരിഷ്കാരത്തിൻ്റെ മുൾമുനയിൽ ജീവിക്കുന്ന ചെറുപ്പക്കാരൻ. നീല ജീൻസും വെള്ള ഷർട്ടും  പോരാത്തതിന് ഒരു കൂളിങ് ഗ്ലാസ്സും വെച്ചിട്ടുണ്ട്. ഇരു കൈകളും നീല കോട്ടൻ്റെ വശങ്ങളിൽ പിടിച്ചിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ ഏതോ അധികാര കസേരയുടെ ഉടമയേപോലെയുണ്ട്. അഹങ്കാരത്തിന് ഒട്ടും കുറവുള്ളതായി ആർക്കും തോന്നുകയില്ല. പെൺകുട്ടികളുടെ തലയിലെ "ബോ" ആകൃതിയിൽ എടുപ്പോടെ ഇരിക്കുന്ന വെള്ള ഇയർഫോൺ ചെക്കൻ്റെ തലയുടെ ആകൃതിയെ തന്നെ മാറ്റി കളഞ്ഞു. ഓടി വന്ന അയാൾ ചായ കടക്കാരനോട്...
"അങ്കീൾ...?"
"അങ്കിള്ളിന് സുഖമാണോ?"

കുടിച്ച് കൊണ്ടിരുന്ന ചായ അയാളുടെ വിളിയുടെ ആഘാതത്തിൽ തെറിച്ച് പോയി..
അയാൾ തുടർന്ന്...
"അങ്കിൾ.... മറ്റെ അങ്കിളിനെ കണ്ടോ?"

വളരെ ബുദ്ധിമുട്ടോടെയാണ് ചായക്കടക്കാരൻ മറുപടി പറഞ്ഞത് എന്ന് എനിക്ക് നല്ലതുപോലെ മനസ്സിലായി. ഞങ്ങൾ ഇരുവരും ചിരിയടക്കുവാൻ കഴിയാതെയായി. പെട്ടെന്ന് അയാൾ ചിന്നക്കടയുടെ ഇടവഴിയിലേയ്ക്ക് മറഞ്ഞു.
ഞങ്ങളുടെ ചിരി കണ്ടപ്പോൾ ചായക്കടക്കാരൻ സംശായാസ്പദമായി ചോദിച്ചു.

"അറിയിമോ.. മോളേ.. അവനെ..?"
ഇനിയും സ്വന്തം മോൻ ആണെങ്കിലോ.. ഞങ്ങൾ ഒന്ന് ഞെട്ടി.
അയാൾ തുടർന്നു...
മോളെ .. അല്പം "ക്രാക്ക്" ഉണ്ട്.

"എന്താ ചേട്ടാ ..? "ഞാൻ കാര്യം തിരക്കി.

"മോളെ ഉള്ളത് ഞാൻ പറയാം... അവന് ക്രാക്കാണ്. കഴിഞ്ഞ ആഴ്ച്ച റോഡിൻ്റെ മറുവശത്ത് വെച്ച് അയാൾ വെറെ ഒരു മധ്യവയസ്ക്കനുമായി കുറച്ച് സംസാരമുണ്ടായി. അത് ഞാൻ കണ്ടു എന്ന് അവന് മനസ്സിലായി. സത്യത്തിൽ മറ്റവനും എന്തോ ഇത്തിരി "ക്രാക്ക്" ഉണ്ട്. അന്ന് മുതൽ ആഴ്ച്ചയിൽ ഒരു തവണയെങ്കിലും ഇവൻ ഇതുവഴി പോകും. കടയിൽ കയറിയിട്ട്
" എക്സ് ക്യൂസ് മീ ...അങ്കിൾ.... അങ്കിൾ മറ്റെ അങ്കിളിനെ കണ്ടോ? എന്ന് ചോദിക്കും..
ഞങ്ങൾ പൊട്ടി ച്ചിരിച്ചു.

"മോളേ...ഇപ്പോൾ ഇത് അവനും ശീലമായി.. എനിക്കും ശീലമായി.."

കാലത്തിൻ്റെ മാറ്റത്തിന് ഒപ്പും വേഷം മാറേണ്ടി വന്ന ചായക്കാരന് പറയുവാൻ ഇനിയും ആയിരം കഥകൾ ആ നാവുകളിൽ വിതുമ്പുന്നുണ്ടായിരുന്നു. "ഇവിടെയിരുന്നാൽ എന്തോക്കെ " ടൈപ്പ്" ആളുകളെ കാണാം." അയാളുടെ മറുപടിയിൽ എല്ലാ അനുഭവങ്ങളും ധ്വനിക്കുന്നുണ്ടായിരുന്നു.

Sunday, 13 January 2019

നീയൊരു റോബോട്ടാണ്!!!

നീണ്ട വർഷങ്ങൾക്ക് ശേഷം , കഷ്ടപ്പാടുകൾക്കും പരിശ്രമങ്ങൾക്കുമൊടുവിൽ ഒരു ശാസ്ത്രജ്ഞൻ റോബോട്ടുണ്ടാക്കി.ആദ്യമായി അതിൻ്റെ കരങ്ങൾ മുകളിലേയ്ക്ക് ചലിച്ചപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞാഴുകി. താൻ വിചാരിച്ചതിനുമപ്പുറം അത് പ്രവർത്തിച്ച് തുടങ്ങിയപ്പോൾ അയാളുടെ സ്വപ്നങ്ങളും പിച്ചവെച്ച് തുടങ്ങി.സ്വന്തമായി ജീവൻ വെച്ച റോബോട്ടിന് തനിഷ്ടം പ്രവർത്തിച്ചൂടേ എന്ന തോന്നലുണ്ടായി. ഇത്രയും കാലം തന്നെയൊരു അടിമയായി പ്രവർത്തിപ്പിച്ചതിൽ അയാളോട് കോപം തോന്നിയ റോബോട്ട് അയാളുടെ കഴുത്തിൽ പിടിച്ച് ഞെരിച്ചു ... അയാളുടെ സ്വപ്നങ്ങൾക്ക് ഒപ്പും ജീവനും പിടഞ്ഞ് മരിച്ചു.

ദൈവത്തിൻ്റെ കൈവിരുതാൽ പണി കഴിപ്പിച്ച ഒരു കലയാണ് മനുഷ്യൻ. ... ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു(ഉല്പത്തി 1:27). ഇവിടെ ആ ശാസ്ത്രജ്ഞൻ സന്തോഷിച്ചതു പോലെ നമ്മുടെ സൃഷ്ടാവായ ദൈവം നമ്മുടെ യോരോ നല്ല പ്രവൃത്തികളിലും സന്തോഷിക്കുന്നു. എന്നാൽ സൃഷ്ടിയുടെ അർത്ഥശൂന്യമായ  പ്രവൃത്തിയിൽ ദൈവം വേദനിക്കുന്നുണ്ട്. ഓരോ നിമിഷവും നഗ്നനായി ഭൂമിയിൽ  ദമ്പതികൾക്ക് ജനിച്ച് വീഴുന്ന പൈതങ്ങൾ ദൈവത്തിൻ്റെ ദാനമാണ്.. സൃഷ്ടാവിൻ്റെ പവിത്രമായ സൃഷ്ടിയാണ്.. എത്ര തല്ലിയാലും വഴക്ക് പറഞ്ഞാലും പിതാവിനെ ഉപേക്ഷിച്ച് ഒരു കുഞ്ഞുങ്ങളും പോകുന്നില്ല.." അച്ഛാ...അച്ഛാ..." എന്ന്  കരഞ്ഞ് വിളിച്ച്  ആ മാറിൽ തന്നെ കിടന്നുറങ്ങും.. അതാണ് സ്നേഹനിധിയായ പിതാവ്...  ദൈവം തന്റെ വിശുദ്ധനിവാസത്തിൽ അനാഥന്മാർക്കു പിതാവും വിധവമാർക്കു ന്യായപാലകനും ആകുന്നു.(സങ്കീർത്തനങ്ങൾ 68:5).  നമ്മുടെ പിതാവും സൃഷ്ടവുമായ ഏക ദൈവം നമ്മുടെ തിരിച്ച് വരവിനായി കാത്തിരിക്കുന്നു. ഭൂമിയിൽ വസിക്കുന്ന മനുഷ്യൻ തെറ്റു ചെയ്യുക സ്വഭാവികം. എന്നാൽ സ്വന്തം തെറ്റുകളെ തിരിച്ചറിഞ്ഞ് പാപമോചനത്തിനായി ആ പിതാവിൻ്റെ അടുക്കലേയ്ക്ക് ചെല്ലുവാൻ പിതാവ് ഒരുപാട് ആഗ്രഹിക്കുന്നു. കാരണം നിങ്ങൾ പാപിയായിരിക്കെ തന്നെ ജാതി മത വർണ്ണവിവേചനമില്ലാതെ ഏക ദൈവം നിന്നെ സ്നേഹിക്കുന്നു. ഒരുപിതാവില്ലാത്തവർക്ക് പിതാവായി കാരുണ്യവാനായ സൃഷ്ടാവായ നമ്മുടെ ദൈവം എപ്പോഴും കൂടെയുണ്ട്.

“നിങ്ങളിൽ ഒരു ആൾക്കു നൂറു ആടുണ്ടു എന്നിരിക്കട്ടെ. അതിൽ ഒന്നു കാണാതെ പോയാൽ അവൻ  തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയിൽ വിട്ടേച്ചു, ആ കാണാതെപോയതിനെ കണ്ടെത്തുംവരെ നോക്കി നടക്കാതിരിക്കുമോ?
കണ്ടു കിട്ടിയാൽ സന്തോഷിച്ചു ചുമലിൽ എടുത്തു വീട്ടിൽ വന്നു സ്നേഹിതന്മാരെയും അയൽക്കാരെയും വിളിച്ചുകൂട്ടി:
കാണാതെ പോയ എന്റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ടു എന്നോടുകൂടെ സന്തോഷിപ്പിൻ എന്നു അവരോടു പറയും.
(ലൂക്കോസ് 15:1-6) അതെ... നഷ്ടപ്പെട്ടതിനെയോർത്ത് വിലപിക്കുന്ന ദൈവമാണ് നമ്മുടേത്... യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല(സങ്കീർത്തനങ്ങൾ 23:1).
നല്ല ഇടയൻ തൻ്റെ ആടുൾക്ക് സ്വന്തം ജീവനെ കൊടുക്കുന്നു.  പ്രിയ സുഹൃത്തെ.. ജീവിതം ഒന്നല്ലേയുള്ളൂ .. ഒരു ശ്വാസം നിലച്ച് പോയാൽ മണ്ണോട് മണ്ണ് ചേരാൻ മാത്രം കഴിയുന്ന ജീവനറ്റ മാംസമാത്രമല്ലേ നമ്മുക്ക് ഈ ഭൂമിയിൽ സ്വന്തമായിട്ടുള്ളൂ.. അല്പം നേരം മാത്രം നിലനിൽക്കുന്ന സ്വന്തം ശരീരത്തിൻ്റെ ലഹരിയ്ക്ക് വേണ്ടി മദ്യം ഗ്ലാസ്സിൽ ഒഴിക്കുമ്പോഴും നാഡീ നരമ്പുകളിലൂടെ സിറഞ്ച് ഉപയോഗിച്ച് മയക്ക് മരുന്ന്  കുത്തി കയറ്റുമ്പോഴും മനുഷ്യൻ ഒന്നും ഓർക്കാറില്ല.  ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാൽ എണ്പതു സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അതു വേഗം തീരുകയും ഞങ്ങൾ പറന്നുപോകയും ചെയ്യുന്നു.(സങ്കീർത്തനങ്ങൾ 90:10). മരണത്തിലേയ്ക്കുള്ള പാസ്പോർട്ട് എടുക്കാൻ ക്യൂവിൽ നിൽക്കുന്ന മനുഷ്യൻ!!!

Thursday, 25 October 2018

Life...

Came to this room as a nude man
Goes to the eternal world with a used soul
That fresh body turned to dust
Can you say what life is?

Came to the darkness with cries
But she laughs for me
When I am going, dear ones may cry
But what can I do?
Can you just say what life is?

Somebody would say it's an intermission
Between the temporal and the eternal
Then can you say
What is temporal and what is eternal?

It's a miracle to be a single entity
Which ends, when breath stops
Cities are like swarm of bees
Comes and goes
Runs and walks
All are Absurd
Waiting for somebody

രാജസ്നേഹി

"മാവേലി നാടുവാണിടും കാലം മനുഷ്യരെല്ലാരും ഒന്നു പോലെ" ആയിരുന്നതിന് മുമ്പ് തന്നെ ഹിന്ദുവും മുസ്ലീം ക്രിസ്ത്യാനിയും ഒന്നിച്ച് വാഴുന്ന ആർശഭാരത സംസ്ക്കാരത്തിൻ്റെയും ഹൈന്ദവ പുരാണത്തിൻ്റെയും നെടുംതൂണായി  നാം ഓരോ മനുഷ്യനും നിലകൊള്ളുന്നു. 1947-ൽ  ബന്ധനങ്ങളുടെ കെണികളെ പൊട്ടിച്ചെറിഞ്ഞ് മനുഷ്യൻ സ്വാതന്ത്ര്യത്തിൻ്റെയും ഭക്തിയുടെയും സ്നേഹത്തിൻ്റയും ആദ്യ പതാക മണ്ണിൽ പതിപ്പിച്ചു. വെള്ളക്കാരിൽ നിന്ന് ഓടിയൊള്ളിച്ചത് ഇന്ന് അഭിമാനമോ? അതോ മാനക്കേടോ? ജീവിക്കുന്നെങ്കിൽ ഈ മണ്ണിൽ തന്നെ... സ്വന്തം  രക്തം ബലിക്കൊടുത്ത വീരൻമാരും നമ്മുക്ക് സ്വന്തമാണ്. ജീവിതം ഒന്നേയുള്ളൂ എന്ന് തിരിച്ചറിയാത്ത  മണ്ടൻമാരല്ല. അന്ത്യ ചുബനം ഭാരത മണ്ണിൽ അഭിമാനത്തോടെ സമർപ്പിച്ച ധീരൻമാരായിരുന്നു അവർ.
"ഇന്ത്യ എൻ്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എൻ്റെ സഹോദരി സഹോരൻമാരിണ്.
ഞാൻ " എൻ്റെ" രാജ്യത്തെ സ്നേഹിക്കുന്നു..." ആരാണ് ഈ "ഞാൻ" ?
ആരാണ് ഈ"സഹോദരിസഹോരൻമാർ"? പീഡനത്തിന് ഇരയായ പെണ്ണിൻ്റെ ശരീരത്തിൽ നോക്കി ഇവൾ എൻ്റെ സഹോദരിയായിരുന്നു എന്ന് പറയുന്നതോ?
സ്വന്തം സഹോദരനെ സഹോരനായി കാണാൻ കഴിയാവനോ?
ജനിച്ച മണ്ണിനെ  ഇന്ന് മാറോട് ചേർക്കാൻ കഴിയാത്ത ഓരോരുത്തരും ഇത് അന്നൊരുന്നാൾ പളളിക്കുട പടികളിൽ നിശ്ചലമായി നിന്നിട്ടുണ്ട്.
ചൂരൽ വടിക്കൊണ്ട് തല്ലി പഴിപ്പിച്ച് നിങ്ങളെ ഓരോരുത്തരേയും  ഉപബോധതലത്തിലേയ്ക്ക്  തളളി കയറ്റിയ വരികളാണിവ.
അതിവേഗത്തിൽ വന്ന ബുള്ളറ്റ് ആ പച്ച മാംസത്തിൽ തുളച്ച് കയറിയപ്പോൾ മഹാത്മാവിൻ്റെ ശരീരത്തെക്കാൾ വേദനിച്ചത് അദ്ദേഹത്തിൻ്റെ മനസ്സിനായിരുന്നു. എന്നിട്ടും സ്വന്തം രാജ്യത്തെ വിറ്റ് , ആ മുഖങ്ങൾ പതിഞ്ഞ നോട്ട് കെട്ടുകൾ കൊണ്ട്   ഒരുവൻ്റെ  പോക്കറ്റിലേയ്ക്ക് തിരികി കയറ്റുമ്പോൾ ഒരു ഉള്ളിപ്പും തോന്നുന്നിട്ടില്ലേ…
മതത്തിൻ്റയും രാഷ്ട്രീയത്തിൻ്റെയും നിറമില്ലാത്ത ചിന്തകളുടെ പേരിലും വിറ്റ പണം കീശ നിറക്കുന്നു. എവിടെ ഈ "രാജ്യസനേഹം?" എന്താണ് ഈ"രാജ്യസനേഹം?"
ഇന്ന് "രാജസ്നേഹമാണ്".
സ്വന്തം സാമ്രാജ്യത്തോടും അർഥശൂന്യമായ ചിന്താശേഷികളോടും സ്വാർത്ഥലാഭത്തോടുമുള്ള സ്നേഹം. രാജ്യസ്നേഹമെന്നെ മുദ്ര മേൽ ആ സാമ്രാജ്യത്തെ പണി കഴിപ്പിക്കാൻ വെമ്പുന്ന മനുഷ്യൻ.