Thursday, 25 October 2018

Life...

Came to this room as a nude man
Goes to the eternal world with a used soul
That fresh body turned to dust
Can you say what life is?

Came to the darkness with cries
But she laughs for me
When I am going, dear ones may cry
But what can I do?
Can you just say what life is?

Somebody would say it's an intermission
Between the temporal and the eternal
Then can you say
What is temporal and what is eternal?

It's a miracle to be a single entity
Which ends, when breath stops
Cities are like swarm of bees
Comes and goes
Runs and walks
All are Absurd
Waiting for somebody

രാജസ്നേഹി

"മാവേലി നാടുവാണിടും കാലം മനുഷ്യരെല്ലാരും ഒന്നു പോലെ" ആയിരുന്നതിന് മുമ്പ് തന്നെ ഹിന്ദുവും മുസ്ലീം ക്രിസ്ത്യാനിയും ഒന്നിച്ച് വാഴുന്ന ആർശഭാരത സംസ്ക്കാരത്തിൻ്റെയും ഹൈന്ദവ പുരാണത്തിൻ്റെയും നെടുംതൂണായി  നാം ഓരോ മനുഷ്യനും നിലകൊള്ളുന്നു. 1947-ൽ  ബന്ധനങ്ങളുടെ കെണികളെ പൊട്ടിച്ചെറിഞ്ഞ് മനുഷ്യൻ സ്വാതന്ത്ര്യത്തിൻ്റെയും ഭക്തിയുടെയും സ്നേഹത്തിൻ്റയും ആദ്യ പതാക മണ്ണിൽ പതിപ്പിച്ചു. വെള്ളക്കാരിൽ നിന്ന് ഓടിയൊള്ളിച്ചത് ഇന്ന് അഭിമാനമോ? അതോ മാനക്കേടോ? ജീവിക്കുന്നെങ്കിൽ ഈ മണ്ണിൽ തന്നെ... സ്വന്തം  രക്തം ബലിക്കൊടുത്ത വീരൻമാരും നമ്മുക്ക് സ്വന്തമാണ്. ജീവിതം ഒന്നേയുള്ളൂ എന്ന് തിരിച്ചറിയാത്ത  മണ്ടൻമാരല്ല. അന്ത്യ ചുബനം ഭാരത മണ്ണിൽ അഭിമാനത്തോടെ സമർപ്പിച്ച ധീരൻമാരായിരുന്നു അവർ.
"ഇന്ത്യ എൻ്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എൻ്റെ സഹോദരി സഹോരൻമാരിണ്.
ഞാൻ " എൻ്റെ" രാജ്യത്തെ സ്നേഹിക്കുന്നു..." ആരാണ് ഈ "ഞാൻ" ?
ആരാണ് ഈ"സഹോദരിസഹോരൻമാർ"? പീഡനത്തിന് ഇരയായ പെണ്ണിൻ്റെ ശരീരത്തിൽ നോക്കി ഇവൾ എൻ്റെ സഹോദരിയായിരുന്നു എന്ന് പറയുന്നതോ?
സ്വന്തം സഹോദരനെ സഹോരനായി കാണാൻ കഴിയാവനോ?
ജനിച്ച മണ്ണിനെ  ഇന്ന് മാറോട് ചേർക്കാൻ കഴിയാത്ത ഓരോരുത്തരും ഇത് അന്നൊരുന്നാൾ പളളിക്കുട പടികളിൽ നിശ്ചലമായി നിന്നിട്ടുണ്ട്.
ചൂരൽ വടിക്കൊണ്ട് തല്ലി പഴിപ്പിച്ച് നിങ്ങളെ ഓരോരുത്തരേയും  ഉപബോധതലത്തിലേയ്ക്ക്  തളളി കയറ്റിയ വരികളാണിവ.
അതിവേഗത്തിൽ വന്ന ബുള്ളറ്റ് ആ പച്ച മാംസത്തിൽ തുളച്ച് കയറിയപ്പോൾ മഹാത്മാവിൻ്റെ ശരീരത്തെക്കാൾ വേദനിച്ചത് അദ്ദേഹത്തിൻ്റെ മനസ്സിനായിരുന്നു. എന്നിട്ടും സ്വന്തം രാജ്യത്തെ വിറ്റ് , ആ മുഖങ്ങൾ പതിഞ്ഞ നോട്ട് കെട്ടുകൾ കൊണ്ട്   ഒരുവൻ്റെ  പോക്കറ്റിലേയ്ക്ക് തിരികി കയറ്റുമ്പോൾ ഒരു ഉള്ളിപ്പും തോന്നുന്നിട്ടില്ലേ…
മതത്തിൻ്റയും രാഷ്ട്രീയത്തിൻ്റെയും നിറമില്ലാത്ത ചിന്തകളുടെ പേരിലും വിറ്റ പണം കീശ നിറക്കുന്നു. എവിടെ ഈ "രാജ്യസനേഹം?" എന്താണ് ഈ"രാജ്യസനേഹം?"
ഇന്ന് "രാജസ്നേഹമാണ്".
സ്വന്തം സാമ്രാജ്യത്തോടും അർഥശൂന്യമായ ചിന്താശേഷികളോടും സ്വാർത്ഥലാഭത്തോടുമുള്ള സ്നേഹം. രാജ്യസ്നേഹമെന്നെ മുദ്ര മേൽ ആ സാമ്രാജ്യത്തെ പണി കഴിപ്പിക്കാൻ വെമ്പുന്ന മനുഷ്യൻ.

Wednesday, 17 October 2018

Beauty of mystery

Clouds kiss each other
Birds bid fairwell
Leaves closes their eyes
Mouring  on their separation
Eyes of heaven shed their tears
Reaches my heart
As a patting.
Take me away from land
To the world of glory
There is a mysterious beauty behind this...

Monday, 8 October 2018

കൃഷ്ണൻ അറിയാത്ത രാധ

കമ്പോള പാദയിലൂടെ തിരക്കിട്ട് എങ്ങോട്ടെന്നില്ലാതെ പായുന്ന വാഹങ്ങനങ്ങൾ... സന്ധ്യമയങ്ങും മുമ്പേ വീട്ടിലേയ്ക്ക് മടങ്ങാൻ ധൃതിക്കൂട്ടുന്നവരുടെ കൂട്ടത്തിൽ ഞാനും സ്റ്റോപ്പിൽ കാത്തുനിൽക്കുകയായിരുന്നു. ചിന്താമണ്ഡലത്തിലൂടെ പലതും കടന്ന് പോകവെ... പെട്ടെന്ന് ഒരു കാഴ്ച്ച എൻ്റെ ദൃഷ്ടിയിൽ ഉടക്കി. മലയാളിത്ത്വം തുളമ്പാത്ത ഒരു അപരിചത്വം തിളക്കുന്ന ഒരു മുഖം. കുറത്ത മുഖത്തിൽ അതിശ്രദ്ധയോടെ  കൺമഷി എഴുതിയ തവിട്ട് നിറമുള്ള  കണ്ണുകൾ എന്നെയൊന്ന് നോക്കി പുഞ്ചിരിച്ചു.  വലിയ ചുവന്ന ഒരു പൊട്ട്...നീണ്ട കാർത്തൂവൽ പോലെയുള്ള മുടി ... അരയ്ക്ക് താഴെ വരെ  അച്ചടക്കത്തോടെ എണ്ണയിൽ മെഴുകി പിന്നി കിടക്കുന്ന മുടിയിൽ ഒരു തുളസി തണ്ട് കൊരുത്തിരിക്കുന്നു. പൊന്നിൽ മൂടിയ രൂപം പോലെ... വട്ടത്തിലുള്ള ഒരു മൂക്ക് കുത്തി... സാധാരണ ഗതിയിൽ കവിഞ്ഞ വലിയ ജമ്മിക്കി കമ്മൽ... കഴുത്തിൽ കനത്തിൽ രണ്ട് തട്ടായി കിടക്കുന്ന മാല...ഇരു കൈയിലും വളകൾ... അഞ്ച് ഈഞ്ച് പൊക്കമുള്ള ചെരുപ്പിൽ പാദങ്ങൾ ഉറപ്പിക്കാൻ ശ്രമിക്കുന്ന വെള്ളി കൊലുസുകൾ ധരിച്ച പാദങ്ങൾ... നീളമുള്ള നഖങ്ങളിൽ ചുവന്ന നെയിൽ പോളിഷ് കൊണ്ട് അലങ്കരിച്ചിരിക്കുന്നു. വളരെ പരിഷ്ക്കാരമാർന്ന  കാലുകൾ... വെള്ള ചുരിദാർ...ഇരുവശങ്ങളിൽ അംഗവസ്ത്രം ധരിച്ചിട്ടുമുണ്ട്... ഒറ്റ നോട്ടത്തിൽ പ്രായം നാൽപ്പത്തിയഞ്ച് പറയും. സംശയാസ്പദമായി കണ്ട മുഖത്തേയ്ക്ക് ഞാൻ ഭയത്തോടെ ഒന്ന് നോക്കി.

കമ്പോള തിരക്കുകള്ളിലൂടെ അലഞ്ഞ് തിരിഞ്ഞ് അവശനായി നടക്കുന്ന ഒരു യാചകൻ... കെട്ടി പൊതിഞ്ഞ വൃണങ്ങൾ... ഊന്നു വടിയുമായി തിരിഞ്ഞ് നിന്ന ആ സ്ത്രീയുടെ അടുത്തേയ്ക്ക് നടന്ന് നീങ്ങി.. ദുർഗന്ധം വെക്കുന്ന ശരീരം കാരണം സ്ത്രീ ഞെട്ടിത്തിരിഞ്ഞ് അൽപ്പം മാറി നിന്നു...  ആശയങ്ങൾ ഉൾക്കൊള്ളിച്ച് അവർ എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ചു.നടന്ന് നീങ്ങിയ യാചകൻ എൻ്റെ അരികിലൂടെ നടന്നു പോയി.. ഒരു നിരീക്ഷകനെ പോലെ ആ സ്ത്രീയുടെ കണ്ണുകൾ എന്നെയും യാചകനെയും പിൻത്തുടർന്നു.നവനീയ ലോകത്തിൻ്റെ കപടതയുടെ നിഴലിൽ വസിക്കുന്ന ഏവരെയും ഞാൻ സംശയത്തോടെ നിരീക്ഷിക്കുക പതിവായിരുന്നു. അടുത്ത് നിന്ന അപരിചതയായ ഒരു ചേച്ചിയോട് ഞാൻ ചോദിച്ചു...
ചേച്ചി... ഞാൻ ഒരു കാര്യം ചോദിക്കട്ടെ...?
ആകാംശയോടെ ഒരു കുഞ്ഞനുജത്തിയെപ്പോലെ..
"എന്താ മോളേ...?"
നേരിയ ഭയത്തോടെ ഞാൻ ചോദിച്ചു.
" പിന്നിൽ നിൽക്കുന്ന ചേച്ചിയെ ഒന്ന് നോക്കേ...?എന്തെങ്കിലും  പ്രശ്നം ഉണ്ടോ?
കുറെ നേരമായി എന്നെ ഭയപ്പെടുത്തുന്ന രീതിയിൽ നോക്കുന്നു... എന്തോ നിഗൂഡമായ നോട്ടം? "

"ഇല്ല ..മോളേ കുഴപ്പമില്ല..." എനിക്ക് ആശ്വാസമേകിയ വാക്കുകളായിരുന്നു.

"അതിന് ചേച്ചിക്ക് അറിയുന്നോ?" ഞാൻ ആകാംഷയോടെ ചോദിച്ചു.

ഒന്നും പറയാൻ ശ്രമിക്കാതെ മറയിടുവാൻ ശ്രമിച്ചപ്പോൾ ഞാൻ ചോദ്യങ്ങൾ കുറെ നിരത്തി.. അങ്ങനെ രഹസ്യങ്ങൾ നൂലാമാലപോലെ അഴിഞ്ഞു വീണു..
"അല്ല... അതിന്  അതിന് ചേച്ചിയ്ക്ക് ഈ സ്ത്രീയെ അറിയുമോ??"പ്രതീക്ഷയോടെ ഞാൻ ചോദിച്ചു.
" ഓ...അറിയാമല്ലേ..."
"എങ്ങനെ....?" രഹസ്യങ്ങളുടെ അറത്തുറന്ന് ഉള്ളിലേയ്ക്ക് സഞ്ചരിക്കുവാൻ ഞാൻ ഒന്ന് ശ്രമിച്ചു.
"എൻ്റെ കുഞ്ഞമ്മയുടെ കൂടെ പഠിച്ചയാ..."

മുപ്പത്തിയഞ്ച് വയസ്സുള്ള ചേച്ചിയുടെ കുഞ്ഞമ്മയുടെ പ്രായം ഞാൻ കണക്കെടുത്തു.

"ചേച്ചി ...അപ്പോൾ ആ സ്ത്രീയുടെ വയസ്സ്.....? ഞാൻ ഒരു നിമിഷം സ്തംഭിച്ചു.

" ഒരു അൻപത്തിയെട്ട് എങ്കിലും കാണും..." ചെറുപുഞ്ചിരിയോടെ പറഞ്ഞു.

"അല്ല..  എന്താ ഇങ്ങനെയുള്ള വേഷരീതി..."
ചോദ്യങ്ങളിലൂടെ പാളം തെറ്റാത്ത എൻ്റെ യാത്ര തുടർന്നു.
"അത് പ്രണയ നൈരാശ്യമാണ്..." ആകാംശയുടെ മുൾമുനയ്‌ലാക്കിയ മറുപടി.

ഒരു ചുരിളഴിഞ്ഞ കഥ പോലെ ഞാൻ കേട്ടിരുന്നു..

"അത് ഒരു വലിയ പ്രണയമായിരുന്നു. പയ്യൻ മുസ്ലീമായിരുന്നു.. അച്ഛനും അമ്മയും സമ്മതിച്ചില്ല.. കാലങ്ങൾ കടന്നു പോയി.. ഒപ്പം പ്രായവും പോയി.. സഹോദരങ്ങൾ കല്യാണം കഴിച്ച് അവരുടെ ജീവിതത്തിലേയ്ക്ക് കാൽ വെച്ചു... പിന്നെ... കുടുംബമായി ...പല സ്ഥലങ്ങളിലേയ്ക്ക് പോയി... പത്ത് വർഷം മുമ്പ് അച്ഛൻ മരിച്ചു... ഇപ്പോൾ അടുത്തിടയ്ക്ക് അമ്മയും മരിച്ചു ..."

"അപ്പോൾ ഒറ്റയ്ക്കാണോ താമസം?" ആകാംഷ വർദ്ധിച്ചു.
"ആ മുസ്ലീം പയ്യൻ എവിടാ .... എന്തെങ്കിലും വിവരം...?" ഒരു  ചെറിയ പ്രതീക്ഷയുള്ളിൽ തോന്നി...
"അറിയില്ല മോളേ... കല്യാണം കഴിഞ്ഞു പോയി... എവിടാ എന്ന് അറിയില്ല.."

"അയാൾക്കില്ലാത്ത ഒരു കാത്തിരുപ്പ് .... ഈ സ്ത്രീയ്ക്ക്  എന്തിനായിരുന്നു?? സ്വന്തം ജീവിതം പോയില്ലേ..." ഉള്ളിൻ്റെ ഉള്ളിൽ എന്തോ ഒരു വേദന തോന്നി.
"എന്തെങ്കിലും മാനസികക്കുഴപ്പം ഉണ്ടോ?" എനിക്ക് അറിയാനുള്ള വെമ്പൽ കൂടി.

" അറിയില്ല... പണ്ട് സുന്ദരിയായിരുന്നു.. ഇപ്പോഴാണ് മോശമായത്. അന്ന് മുതൽ ഇങ്ങനെ ഒരുങ്ങിയാണ് നടക്കുന്നത്..." വേദനയോടെ ആ ചേച്ചി പറഞ്ഞു.

കാലങ്ങൾ കടന്ന് പോയി... ചർമത്തിന് പ്രായമേറി.. ഇപ്പോഴും മനസ്സിന് ചെറുപ്പമായി... ഇപ്പോഴും തിരിച്ച് വരാത്ത കൃഷ്ണനെ കാത്തിരിക്കുന്ന രാധ... മരിച്ചിട്ടും ഇപ്പോഴും ബറിടക്കം ചെയ്യാത്ത പ്രണയത്തിന് നടുവിൽ അവർ ഇന്നും ഒറ്റക്കാണ്...

Sunday, 26 August 2018

ഒരു അപരിഷ്കൃതൻ!!!

അപരിചത്വം നിറഞ്ഞ മുഖം. വാർദ്ധക്യം  എത്തി നോക്കിയ ശരീരം. ബസ്സിന്റെ സൈഡ് സീറ്റായതു കൊണ്ട് കാറ്റിൽ നരകൾ പാറി പറക്കുന്നുണ്ടായിരുന്നു. നെറുനെറ്റിയിൽ കുങ്കുമം ഇല്ലെങ്കിലും ചന്ദനം ഹരണം പോലെ വരച്ചിട്ടുണ്ട്. എന്റെ ഒരു തുമ്മൽ അവരെ ഞെട്ടിച്ചു.  രണ്ടാമത്തെ തുമ്മലിന് , മാതൃത്ത്വം തുളുമ്പുന്ന ചുളുങ്ങിയ ചുണ്ടുകൾ ദയനീയമായി പുഞ്ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു:
"ഹാ... വയ്യേ.. തുമ്മലാണോ? എനിക്കും ഉണ്ട്. തുമ്മൽ ഒരു വില്ലനാണ്.."
"ഹേ.. കുഴപ്പമില്ല... അലേർജിയാണ്". ഞാൻ പറഞ്ഞു. 
ഭക്തി നിർഭരമായ വേഷമായതിനാലും അന്ന് ആറ്റുകാൽ പൊങ്കാല ആയതിനാലും ഞാൻ ചോദിച്ചു.
"പൊങ്കാലയ്ക്കാണോ പോകുന്നത്?"
"അതെ." അവർ പറഞ്ഞു.
നിമിഷനേരങ്ങൾ കൊണ്ട് അവരുടെ പരിചയത്തിന്റെ പട്ടികയിൽ ഞാനും സ്ഥാനം പിടിച്ചു. പിന്നെ ഒരു തനിമലയാളിയെ പോലെ , തന്റെ പച്ചയായ സ്വഭാവം കാഴ്ച്ചവെച്ചു. കാര്യകാരണവൻമാരുടെ ചരിത്രം  പോലെ എന്നോട് തുടർന്നു.
"എനിക്ക് രണ്ട് പെൺക്കുട്ടികളാണ്. രണ്ടു പേരും സുന്ദരികളാണ്. അവരുടെ അച്ഛനും അമ്മയും ഞാനാണ്".
ആ  മുഖത്തിന്റെ സൗന്ദര്യത്തിലൂടെ എനിക്ക് അത് സങ്കൽപ്പിക്കുവാൻ കഴിഞ്ഞു.


" അച്ഛൻ മരിച്ചിട്ട് ഏഴ് വർഷം. ഉള്ള സമ്പാദ്യവും എഴുപത്തിയഞ്ച് പവനും കൂട്ടി അവളെ അയച്ചു." ആത്മാഭിമാനത്തോടെ അമ്മ പറഞ്ഞു.


"മോളേ.... നല്ല ശരീരവടിവുള്ള പെൺക്കുട്ടി. നല്ല വിടർന്ന കണ്ണുകൾ. ആരും ഒന്ന് നോക്കും. മോഹനിയാട്ടവും ഭരതനാട്യവും എല്ലാം പഠിപ്പിച്ചു. സ്കൂളിൽ ഫെസ്റ്റിന് ഒന്നാമതായിരുന്നു. പഠിക്കാനും ഒന്നാമതായിരുന്നു".
എന്റെ ഓർമ്മയിൽ ആദ്യമയിട്ടാണ് ഒരു അമ്മ തന്റെ മക്കളിൽ ഇത്രയും അഭിമാനം കൊള്ളുന്നതായി ഞാൻ കാണുന്നത്.


"ചേച്ചി ഇപ്പോ എന്ത് ചെയ്യുവാ? "ഞാൻ ആകാംശയോടെ ചോദിച്ചു.
"വല്യ പ്രതീക്ഷയോടെ അയച്ചതാ.. ചെറുക്കന് സുന്ദരിയായ പെണ്ണിനെ മതിയായിരുന്നു. അവനെ കാണാൻ വല്യ ചേലൊന്നുമില്ല. ഇപ്പോ അവന് അവളേ വേണ്ട എന്ന്. ഡൈയ് വേഴ്സിന് കൊടുത്തേക്കു വാ"
ലക്ഷ്യം തെറ്റിയ അമ്പു പോലെ വിധി തൻറെ ജീവിത സ്വപ്നത്തെ വേട്ടയാടിയത് കൊണ്ടാവാം കണ്ണുകൾ നിറയുന്നത് എന്ന് ഞാൻ കരുതി.
"അയ്യോ ... എന്തുപറ്റി ?" ഞാൻ ചോദിച്ചു.


"മോളേ.... വിദ്യാഭ്യാസം ഉണ്ട്. വിവരമില്ല. " അവർ പറഞ്ഞു. പിന്നെ മലയാള ഭാഷാ നിഘണ്ടുവിൽ ഇല്ലാത്ത കുറെ വാക്കുകൾ കേട്ടു.ചെറുതായി കലങ്ങുന്ന കണ്ണുകളിൽ കൃഷ്ണമണി നെട്ടോട്ടമോടുന്നതായി എനിക്ക് തോന്നി. നൊമ്പരങ്ങൾ താങ്ങാൻ ആകാതെ ആ മനസ്സ് വിതുമ്പുന്നതായി എനിക്ക് തോന്നി.
മകളോടുള്ള സ്നേഹം, വിധി പിതൃസ്നേഹത്തെ റാഞ്ചി എടുത്തപ്പോഴും ഇടറാതെ നിന്ന ഉറച്ചമനസ്സിന്റെ നൊമ്പരമാകാം ഞാൻ കേട്ടത്.
"മോളേ...ഇപ്പോൾ അവളെ സംശയമാണ്. വേറെയാരെങ്കിലും അവളുടെേ മേൽ നോട്ടം വെക്കുമോ എന്ന്... "
" ...അച്ഛൻ ഇല്ലാത്ത അവളെ സ്നേഹിച്ചാ വളർത്തിയത്. എസ് . എൻ  കോളേജിൽ ബി.എസ്.സി ഫിസിക്ക്സ്സ് കഴിഞ്ഞു. എന്നാൽ കാലം അതല്ലേ... എനിക്കൊരു പേടി.. ഞാൻ എം.എ.സിക്ക് എസ്.എൻ.വ്യുമൺസിൽ ചേർത്തു."
"...മോളേ ... അവൾക്ക് യൂണിവേഴ്സിറ്റി റാംങായിരുന്നു. ഇപ്പോൾ കോച്ചിംങിനും വിട്ടില്ല... പുറത്തും ഇറക്കില്ല."
"കുഞ്ഞുങ്ങൾ ഉണ്ടോ?" ഞാൻ ചോദിച്ചു.
"ഒരു മോളുണ്ട്. അവളെ പോലെ സുന്ദരി. അയാൾക്ക് അതിനെ വേണ്ട എന്ന്.."
"അത് എന്താമ്മേ കാരണം?"
"പെൺക്കുട്ടിയെ വളർത്തിയാൽ പീഡിപ്പിക്കും എന്ന്..."
ഞാൻ ഒന്ന് സ്തംഭിച്ചു. 
"അച്ഛനില്ലാത്ത മക്കളെ ഒരു അമ്മ കരുതലോടെ വളർത്തിയപ്പോ ,അവരെയാരും പീഡിപ്പിച്ചില്ലല്ലോ... എന്ന് ഞാൻ അവനോട് ചോദിച്ചു" അവർ തകർന്ന മനസ്സോട് എന്നോട് പറഞ്ഞു.
പരിഷ്ക്കാരികൾ കുതിച്ച് വാഴുന്ന ഈ സാമ്രാജത്തിൽ ഇപ്പോഴും ഒരു 
അപരിഷ്കൃതനോ?? 
"കോടതി വിധിയായി കിടക്കുകയാ.. മോൾ വേറെയാ താമസം. അയാൾ വാടകയ്ക്ക് വീട് എടുത്തു കൊടുത്തു."
"മോളേ... ഒരമ്മയും സഹിക്കാത്ത ചോദ്യമാണ് അവൾ എന്നോട് ചോദിച്ചത്"
"എന്ത്?" എനിക്ക് ആകാംശയായി.
"അമ്മായാണ് എന്റെ ജീവിതം നശിപ്പിച്ചത്!!"
നൊന്തു പ്രസവിച്ച ഒരു അമ്മ മനസ്സിന് താങ്ങാനാവാത്ത വാക്കുകൾ!!!
"... അന്നേ എ.എൻ കോളേജിൽ വെച്ച് ഒന്നിനെ സ്നേഹിച്ചാ മതിയായിരുന്നു എന്ന്...മകൾ എന്നോട്
പറഞ്ഞു.. മോളേ." അവർ എന്നോട് പറഞ്ഞ
"മോളേ.... നീ പറ.ഞാൻ എന്ത് തെറ്റാ ചെയ്തത്?"
മൗനം മാത്രമായി എന്റെ മറുപടി.
"മോളേ... കല്യാണം വിധിയാ... ഒരു കുരുക്ക്... ഒരു പെണ്ണിന്റെ ജീവിതം നശിക്കുന്ന കുരുക്ക്.."


അവിവഹിതയായ  ഒരു മകൾ കൂടി അവശേഷിക്കുന്ന ഒരു അമ്മ മനസ്സിന്റെ വെവലാതിയാകാം ആ വാക്കുകൾ. അപ്പോഴും
അച്ഛന്റെ നെഞ്ചിലെ ചൂടറിയാതെ വളരാൻ ഈ ഭുമിയിൽ ഒരു മകൾ കൂട്ടി അവശേഷിക്കുന്നു!!! വെറും മണ്ണോട് ചേരുന്ന  വിവേകമില്ലാത്ത മനുഷ്യന്റെ വികൃതികൾ മാത്രം!!! ജ്ഞാനിയായിട്ടും അർഥശൂന്യമായ അന്ധതയിൽ വസിക്കുന്ന ഒരു അപരിഷ്കൃതൻ!!!




Saturday, 25 August 2018

അത് ഒരു പ്രണയമായിരുന്നു..

അത് ഒരു പ്രണയമായിരുന്നു.. ഒരുപാട് കാത്തിരിപ്പിൻ ഒടുവിൽ  അവൾ അവളുടെ ഇഷ്ടത്തിന് ഒഴുകി... അവൾ മതം നോക്കിയില്ല.. ജാതി നോക്കിയില്ല ... നിറം നോക്കിയില്ല...  സ്വന്തം ഇഷ്ടത്തിന് തിമിർത്ത് ഒഴുകി. ഏതൊരു കലയ്ക്ക് പിന്നിലും ഒരു കലാക്കാരൻ ഉണ്ട്. ആ പ്രളയവും ഒരു കലയായിരുന്നു.   ഏക സൃഷ്ടാവിന്റെ സൃഷ്ടി. മനുഷ്യൻ മതങ്ങൾ മറന്നു ...ജാതി മറന്നു... നിറങ്ങൾ മറന്നു... മനുഷ്യത്ത്വം എന്ന മതത്തിൽ ചേർന്നു.
"മുക്കുവൻ ,മീൻക്കാരൻ"  എന്ന് അപരനാമത്തിൽ  പരിഹസിച്ചവരുടെ കണ്ണീരൊപ്പാൻ അവർ എത്തി.. കടലമ്മയുടെ മാറിൽ മയങ്ങുന്ന അവർക്ക് ഒന്നിനെയും ഭയമില്ലായിരുന്നു. നാട്ടിനെയും രക്തബന്ധങ്ങളെയും മറന്ന് ഒരുക്കൂട്ടർ സ്വന്തം ജീവൻ മാത്രമായി ഇറങ്ങി... അതിൽ ചില ജീവനുകൾ പൊലിഞ്ഞു. ആകാശത്തിലൂടെ പറക്കാൻ ഭയമില്ലാത്ത വ്യോമസേനയും ജലാശയത്തിലൂടെ പായുന്ന നാവിക സേനയും കടലിന്റെ മക്കളും അനേക ജീവനുകൾക്ക് പുനർജന്മം നൽകി.
ഭൂമി.. അതിന്റെ ഇഷ്ടത്തിന് കറങ്ങും...
കാറ്റും..അതിന്റെ ഇഷ്ടത്തിന് വീശും...
ജലവും...അതിന്റെ ഇഷ്ടത്തിന് ഒഴകും...
മനുഷ്യൻ...അവരുടെ ഇഷ്ടത്തിന് ജീവിക്കുന്നു...
എന്നാൽ അവരുടെ  പരിമിതകൾക്ക് ഉള്ളിൽ അവർ ഒതുങ്ങിയേ മതിയാവൂ....
അവൾ വന്നു... ചിലരുടെ ജീവനുമായി പോയി... ചിലരുടെ ജീവൻ മാത്രം തന്നിട്ട് പോയി... അവശേഷിക്കുന്നവർ മനുഷ്യരായി... ചോരയും മാംസവും മാത്രമുള്ള മനുഷ്യൻ! നമുക്ക് കൈക്കോർക്കാം.. തലയുയർത്തുന്ന ജന്തുകളെ തല്ലി തകർക്കുവാൻ നിങ്ങളുടെ കരങ്ങൾക്ക് കഴിയട്ടെ... പൊലിഞ്ഞ ജീവനുകൾക്ക് പ്രണാമം!! തന്ന ജീവനുകൾക്ക് ഒരായിരം നന്ദി!!!

Saturday, 21 July 2018

എന്തേ ...നീ പറയാതെ വന്നത്?

കാട്ടിലെ സകല മൃഗങ്ങളുടെമേലും ആധിപത്യം സ്ഥാപിച്ച് ഭരണവ്യവസ്ഥ പ്രഖ്യാപിക്കുന്ന രാജാവാണ് സിംഹം. എന്നാൽ അവന്റെ ജീവിതത്തിലും പറയാതെ വരുന്ന അതിഥി മരണം മാത്രമണ്.  അവന്റെ കൂർത്ത നഖങ്ങൾക്ക് പോലും അതിനെ നിലംപതിപ്പിക്കാൻ കഴിയില്ല. സകല നിയമങ്ങളെയും തച്ചുടക്കാനും സാമൂഹിക സാമ്പത്തിക മേഖലകളിൽ അധിക്കാരത്തിന്റെ ചെങ്കോൽ ധരിക്കാനും അധികാരിയാവൻ നീ മാത്രമാണ്.  എന്നാൽ കാട്ടിലെ രാജാവിനും നാട്ടിലെ രാജാവിനും ഒരേ വ്യവസ്ഥ, അത് മരണമാണ്.എന്നിട്ടും എന്തേ.. നിന്റെ ജീവിത്തിലും പറയാതെ തന്നെ അവൻ കടന്നു വരുന്നത്? മരണം ഒരു അതിഥിയല്ല, മനുഷ്യന്റെ ജീവിതത്തിന്റെ മേലുള്ള അധികാരിയാണ്.

ദമ്പതികൾ  അതിരുകളില്ലാത്ത സ്വപ്നങ്ങൾ കാണുന്നു. ഒരു നാൾ  നിന്റെ വരവിനായി അവർ കാത്തിരുന്നു... മലർപൊടിക്കാരന്റെ സ്വപ്നം പോലെ വാനോളം സ്വപ്നങ്ങൾ നെയ്തു തീർത്തുന്നു.  അന്ന് ഒരു അതിഥിയായി  ഭൂമിലേയ്ക്ക് , അവരുടെ ജീവിതത്തിലേയ്ക്ക് നീ രൂപമെടുത്തു. അന്ന് നീ ഒരു അതിഥിയായിരുന്നു. ഇന്നോ... ഈ ഭൂമിയിൽ നീ ആഗ്രഹിച്ച സകലതും നീ നേടിയേടുത്തു. സ്വപ്ന മാളികകൾ കെട്ടിപ്പൊക്കിയും അനേകരുടെ ഹൃദയത്തിൽ സ്ഥാനം ഉറപ്പിച്ചും നീ ജീവിച്ചു. നിന്റെ ജീവിതം നിലച്ചുപോകുന്ന ഒരു ശ്വാസം മാത്രമാണ് ,വാടിക്കരിഞ്ഞു പോകുന്ന ഒരു പുല്ലിന് തുല്യം. നിന്റെ ശരീരം മണ്ണിന് വളമാവേണ്ടവ മാത്രമാക്കുന്നു, ചലിക്കുന്ന പുഴുകൾക്ക് ഭക്ഷണം...എന്നാലോ നീ കൊയ്ത് എടുത്ത അസൂയയും അഹങ്കാരവും എണ്ണമറ്റതാണ്, നിഷ്ഫലമാണ്. രക്തം തിളക്കുന്ന കണ്ണുകൾ, ദുഷ്ടത തുടിക്കുന്ന ഹൃദയം, ആയുധമാകുന്ന   കൈക്കാലുകൾ, തന്ത്രങ്ങൾ മെയ്യുന്ന തലച്ചോറ്...     കടലോളം ജലമുണ്ടായിട്ടും പ്രതീക്ഷയുടെ ഒരുത്തുള്ളി ജലകണമില്ലാതെ നിരാശ ഇറ്റുവീഴുന്ന ചില ജീവിതങ്ങൾ, മരണത്തെ തന്റെ ജീവിത്തിലേയ്ക്ക് ക്ഷണിക്കുന്നു.

അതിവേഗത്തിൽ  തിരക്കിലൂടെ സഞ്ചരിക്കുന്ന  ബസ്സ്. മൂന്ന് സ്ത്രീകൾ തമ്മിൽ തമ്മിൽ എന്തോ പറഞ്ഞ് അതീവമായി ദുഃഖം പ്രകടപ്പിക്കുന്നു. ഒരാൾ എന്റെ അടുത്ത് ബസ്സിൽ തൂങ്ങി നിൽക്കുന്നു. മറ്റ് രണ്ട് പേരും ബസ്സിന്റെ സീറ്റിൽ. അറിഞ്ഞോ അറിയാതെയോ അവർ തമ്മിൽ പറയുന്നത് ഞാൻ കേട്ടു പോയി.
അതിൽ ഒരു സ്ത്രീ.
" ജീവിച്ച് കൊതി തീർന്നില്ല.."
മറ്റൊരു സ്ത്രീ.
" കഷ്ടം.അവർ വളരെ ചെറുപ്പമല്ല?"
മൂന്നാമത്തെ സ്ത്രീ.
" തല കറങ്ങുന്നതിന് മുമ്പ് അവർ പറഞ്ഞായിരുന്നു.."
"എന്തായാലും പോയില്ലേ... എല്ലാം"
ഇതെല്ലാം കേട്ടപ്പോൾ എന്റെ മനസ്സ് ഒന്ന് നുറുങ്ങി.
ഹേ... മരണമേ... ജീവിച്ച് കൊതി തീരും മുമ്പേ എന്തിനാണ് നീ അവളെ കൂട്ടികൊണ്ട്  ചോയത്??

അതെ..മരണം ഒരു യാത്രയാണ്.  മടങ്ങി വരാത്ത യാത്ര, മടങ്ങി വരാൻ പാതയില്ലാത്ത വഴികൾ. പോയവർ ആ വഴി പോയി, ഇതുവരെയാരെ ആരും തിരിച്ചു വന്നിട്ടുമില്ല. ഈ വഴിയെ പോയ ഒരുവൻ ഒന്ന് തിരിഞ്ഞു നോക്കി... അവൻ പോയതിൽ സന്തോഷിക്കുന്ന ആത്മ സുഹൃത്ത്, എന്നാൽ അവന്റെ ശരീരം ശ്മശാനത്തിൽ കൊണ്ടു വെച്ചപ്പോൾ അവൻ വിതുമ്പി കരഞ്ഞായിരുന്നു. മരണപ്പെട്ടവൾ മരണത്തോട് ചോദിച്ചു..
"ഹേ... മരണമേ... എന്തേ നീ പറയാതെ വന്നത്?"